റോഡരികിലെ അപകടാവസ്ഥയിലുള്ള ആൽമരം വെട്ടി മാറ്റണമെന്ന്
Saturday, June 29, 2024 4:59 AM IST
പോത്താനിക്കാട്: ചാത്തമറ്റം ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് മുന്പിൽ റോഡരികിൽ നിൽക്കുന്ന കൂറ്റൻ ആൽമരം വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി. പോത്താനിക്കാട് മുള്ളരിങ്ങാട് പിഡബ്ല്യുഡി റോഡരികിൽ ഏതുസമയത്തും മറിഞ്ഞുവീഴാവുന്ന അവസ്ഥയിൽ നിൽക്കുന്ന ഈ വടവൃക്ഷത്തിന് 100 ഇഞ്ചിലധികം വണ്ണവും ഏഴു പതിറ്റാണ്ടിലധികം പഴക്കവുമുണ്ട്.

ചാത്തമറ്റം സ്കൂളിന്‍റെ വെയ്റ്റിംഗ് ഷെഡിനോട് ചേർന്നാണ് ആൽമരം. റോഡ് വികസനത്തിനായി മണ്ണെടുത്തത് മൂലം ചുവടും കാലപ്പഴക്കത്താൽ ശിഖരങ്ങളും ദുർബലമായിരിക്കുന്ന വടവൃക്ഷം ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. സമീപത്തുകൂടി 11 കെവി ലൈനുകളും പോകുന്നുണ്ട്. അപകട സാധ്യത മുന്നിൽകണ്ട് നാട്ടുകാർ പൈങ്ങോട്ടൂർ പഞ്ചായത്ത് ഭരണസമിതിയിൽ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പരാതി പരിഗണിച്ച് ഭരണസമിതി യോഗം വിദഗ്ധസമിതിയെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി. ആൽമരം എത്രയും വേഗം ലേലം ചെയ്ത് നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും സാങ്കേതികത്വത്തിന്‍റെ പേരിൽ മരം മുറി ഇപ്പോഴും നടന്നിട്ടില്ല.

മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങളും, അതിലേറെ കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന തിരക്കേറിയ ഈ റോഡിലൂടെ മഴക്കാലം ശക്തിപ്പെട്ടതോടെ ജനങ്ങൾ യാത്ര ചെയ്യാൻ ഭയപ്പെടുകയാണ്. ബന്ധപ്പെട്ട അധികാരികളെ കൊണ്ട് എത്രയും വേഗം മരം മുറിച്ചു നീക്കി ദുരന്തം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകി കാത്തിരിക്കുകയാണിപ്പോൾ.