കാല്‍നൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമം: കലൂര്‍ പുതിയ മാര്‍ക്കറ്റ് മേയില്‍ തുറക്കും
Friday, March 29, 2024 4:04 AM IST
കൊച്ചി: കാല്‍നൂറ്റാണ്ടായി പൊതുജനങ്ങള്‍ക്ക് ഉപകാരമില്ലാതെ അടഞ്ഞുകിടന്ന കല്ലൂര്‍ ആധുനിക മാര്‍ക്കറ്റ് നവീകരണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്നു. ബലക്ഷയം ഉണ്ടായ ഭാഗങ്ങള്‍ ബലപ്പെടുത്തി തറയിലും ചുമരുകളിലും ടൈലുകള്‍ പാകി ആധുനിക വൈദ്യൂതീകരണ സംവിധാനങ്ങളും മലിനജല നിര്‍മാര്‍ജന സംവിധാനം ഒരുക്കി നിറം പൂശി ആരെയും ആകര്‍ഷിക്കും വിധം മനോഹരമാകുകയാണ് മാര്‍ക്കറ്റ്. അവസാനഘട്ട പണികള്‍ പൂര്‍ത്തീകരിച്ച് മേയ് ആദ്യം തന്നെ മാര്‍ക്കറ്റ് തുറന്നുകൊടുക്കാനാണ് ശ്രമമെന്ന് ജിസിഡിഎ വൃത്തങ്ങള്‍ പറയുന്നു.

രണ്ട് നിലകളുള്ള മാര്‍ക്കറ്റിന്‍റെ 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് നവീകരണം പൂര്‍ത്തിയായി വരുന്നത്. താഴത്തെ നിലയില്‍ പഴം, പച്ചക്കറികള്‍, മത്സ്യ, മാംസം എന്നിവയ്ക്കാണ് സ്ഥലം നല്‍കുക. ഇതോടൊപ്പം അനുബന്ധ ഉത്പന്നങ്ങള്‍, പലചരക്ക് എന്നിവയ്ക്കായി പ്രത്യേക ഇടങ്ങള്‍ സജ്ജമാക്കും. 66 കടമുറികളും 30 സ്റ്റാളുകളുമാണ് ഇതിനായി താഴത്തെ നിലയില്‍ ഒരുക്കുന്നത്.

ഒന്നാം നിലയില്‍ ഓപ്പണ്‍ റസ്റ്ററന്‍റ് അടക്കം 18 കടമുറികളാണുള്ളത്. ഇവ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കും. ഉറവിട മാലിന്യസംസ്‌കരണ പ്ലാന്‍റ്, മഴവെള്ള സംഭരണി, മലിനജല സംസ്‌കരണ പ്ലാന്‍റ്, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍, സര്‍വീസ് ലിഫ്റ്റ്, ജനറേറ്റര്‍, പാര്‍ക്കിംഗ് സൗകര്യം തുടങ്ങി ആധുനിക മാര്‍ക്കറ്റിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്‍റെ സഹകരണത്തോടെയാണ് നവീകരണം യാഥാര്‍ഥ്യമാക്കുന്നത്.

മാര്‍ക്കറ്റ് പൂര്‍ണ സജ്ജമായാല്‍ നിലവില്‍ പഴയ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളെ പുതിയ മാര്‍ക്കറ്റിലേക്ക് പുനരധിവസിപ്പിക്കും. പഴയ മാര്‍ക്കറ്റില്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തേവരപേരണ്ടൂര്‍ കനാലിനരികിലുള്ള പുതിയ മാര്‍ക്കറ്റിലേക്ക് വ്യാപാരികളെ മാറ്റുന്നത്.

പഴയ മാര്‍ക്കറ്റിലെ അസൗകര്യങ്ങളും മാലിന്യ സംസ്‌കരണത്തിലെ പോരായ്മകളും ദുര്‍ഗന്ധവുമൊക്കെ വലിയ പരാതികളായതോടെ 1999 ലാണ് കലൂരില്‍ മണപ്പാട്ടിപ്പറമ്പിനോട് ചേര്‍ന്ന് പുതിയ മാര്‍ക്കറ്റ് നിര്‍മാണം ആരംഭിച്ചത്. ആധുനിക മാര്‍ക്കറ്റ് എന്ന നിലയില്‍ 2001 ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്‌തെങ്കിലും വ്യാപാരികള്‍ ഇവിടേക്ക് മാറാന്‍ കൂട്ടാക്കിയില്ല. പിന്നീട് ഈ കെട്ടിടം വെറുതേ കിടക്കുകയായിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് ജിസിഡിഎ പ്രത്യേക താല്‍പര്യമെടുത്ത് മാര്‍ക്കറ്റ് നവീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. സാമ്പത്തിക സഹായമായി സിഎസ്എംഎല്‍ മുന്നോട്ട് വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. 5.87 കോടി രൂപയാണ് മാര്‍ക്കറ്റ് നവീകരണത്തിനായി സിഎസ്എംഎല്‍ ചെലവഴിച്ചത്. മാര്‍ക്കറ്റ് തുറന്ന് കൊടുക്കുന്നതോടെ പരിമിധികളുടെ നടുവില്‍ വീര്‍പ്പുമുട്ടി കഴിയുന്ന കലൂര്‍ പഴയ മാര്‍ക്കറ്റിന് പുതിയ ഇടവും രൂപവും കൈവരും.