കോതമംഗലം കൊലപാതകം: കൊല നടത്തിയതെന്ന് കരുതുന്ന കത്തി കണ്ടെടുത്തു
Friday, March 29, 2024 4:04 AM IST
കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിനെ വീടിനുള്ളിൽ കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്ന സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തി കണ്ടെടുത്തു.

ബുധനാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്ത സമീപവാസിയായ ടാപ്പിംഗ് തൊഴിലാളിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന്‍റെ ചുരുളഴിക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.

ബുധനാഴ്ച രാത്രി പ്രദേശവാസിയായ ടാപ്പിംഗ് തൊഴിലാളി ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്ന് സൂചിപ്പിച്ചിരുന്നു. ഇവരാണ് പ്രതികളെന്ന് കരുതാവുന്ന ഏതാനും തെളിവുകളുടെയും മൊഴികളുടേയും അടിസ്ഥാനത്തിലായിരുന്നു പോലീസിന്‍റെ നീക്കം.

ഇവരിൽ ടാപ്പിംഗ് തൊഴിലാളി ഒഴികെ മറ്റ് രണ്ട് പേരെ രാത്രിയിൽ വിട്ടയച്ചശേഷം ഒരാളെ ഇന്നലെ വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു. തുടർച്ചയായ ചോദ്യം ചെയ്യലിൽ ടാപ്പിംഗ് തൊഴിലാളി മൊഴികൾ മാറ്റികൊണ്ടിരുന്നു. കൊലപാതകം നടത്തിയത് തങ്ങളാണെന്ന മൊഴിയും മോഷ്ടിച്ച ആഭരണങ്ങളേക്കുറിച്ചുള്ള മൊഴിയുമാണ് ഇയാൾ ഇടയ്ക്കിടെ മാറ്റികൊണ്ടിരുന്നത്.

മൊഴി വിശ്വസിച്ച് ആഭരണങ്ങൾക്കായി പോലീസ് പലയിടങ്ങളിലും പോയി പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പ്രതികളെ പിടികൂടിയെന്ന് വ്യാപക പ്രചരണം ഉണ്ടായതോടെ പോലീസിനും സമ്മർദം വർധിച്ചിരിക്കുകയാണ്. വൈകാതെ അറസ്റ്റ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലിസ്.

റൂറൽ എസ്പി മുതലുള്ളവർ അന്വേഷണത്തിന്‍റെ ഓരോഘട്ടത്തിലും പങ്കുവഹിക്കുന്നുണ്ട്. സാറാമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ സമീപത്തെ വീട്ടിൽ താമസിക്കുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇവരിലൊരാൾ ടാപ്പിംഗ് തൊഴിലാളിയെ സംഭവ ദിവസം ഉച്ചയ്ക്ക് സാറാമ്മയുടെ വീടിന് സമീപത്ത് കണ്ടെന്ന് മൊഴി നൽകിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ ടാപ്പിംഗ് തൊഴിലാളിയെ കസ്റ്റഡിയിലെടുത്തത്. വിവിധ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. പോലിസ് നായ പോയ വഴികളിലൂടെ ഇയാൾ സഞ്ചരിച്ചുവെന്ന സൂചനയും പോലീസിന് കിട്ടി.

കസ്റ്റഡിയിലുള്ള ആൾ മുന്പ് സാറാമ്മയുടെ റബർ തോട്ടത്തിലെ തൊഴിലാളിയായിരുന്നു. ആദ്യഘട്ടത്തിൽ നാട്ടുകാരെ വിളിപ്പിച്ചതിനൊപ്പം പോലീസ് ഇപ്പോൾ കസ്റ്റഡിയിലുള്ളയാളെയും വിളിച്ച് ചോദ്യംചെയ്തിരുന്നു. എന്നാൽ സംശയംതോന്നാതിരുന്നതിനാൽ വിട്ടയച്ചതാണ്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കസ്റ്റഡിയിലുള്ള ആളുടെ സ്കൂട്ടറിൽ നിന്നും കണ്ടെടുത്തതായാണ് വിവരം. ഈ കത്തി തന്നെയെന്ന് ഉറപ്പിക്കാൻ ഫോറൻസിക് പരിശോധനക്ക് അയച്ചുവെന്നും സൂചനയുണ്ട്. വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.