ഈ വേനലവധിക്കാലം ഇനി വായനക്കാലം: മധുര മലയാളം പദ്ധതി തുടങ്ങി
Friday, March 29, 2024 4:04 AM IST
ആലുവ: ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികളുടെ മലയാളം പ്രാവീണ്യം നിലനിർത്താനായി വേനൽ അവധിക്കാലത്ത് സ്വതന്ത്ര വായനയെ പ്രോത്സാഹിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്.

ഒന്നാം ക്ലാസിലെ കുട്ടികളുടെ വായനാ ശേഷി നിലനിർത്താൻ സംസ്ഥാനത്ത് ആദ്യമായാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. വേനൽ അവധിക്കാലത്ത് ഓരോ വിദ്യാർഥിയും കുറഞ്ഞത് എട്ട് പുസ്തകങ്ങളെങ്കിലും സ്വന്തമായി വായിക്കുകയും മനസിലാക്കിയ കാര്യങ്ങൾ വ്യത്യസ്ത മാർഗങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം.
സമഗ്ര ശിക്ഷാ കേരളത്തിന് കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്‍ററുകളാണ് (ബിആർസി ) ഏകോപനം നിർവഹിക്കുന്നത്.

സംസ്ഥാനത്ത് 9,100 സർക്കാർ, എയ്ഡഡ് ലോവർ പ്രൈമറി സ്കൂളുകളിലാണ് മലയാള മധുരം പദ്ധതി ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി 69 പുസ്തകങ്ങൾ വീതം ഓരോ വിദ്യാലയങ്ങൾക്കും കഴിഞ്ഞ ദിവസം വിതരണം ചെയ്തു.

രണ്ടു ഘട്ടങ്ങളിലായാണ് പുസ്‌തക വിതരണം നടത്തുന്നത്. കഴിഞ്ഞ ദിവസം നാല് പുസ്തകങ്ങൾ വീതം വിദ്യാർഥികൾക്ക് നൽകി. ഇനി മേയ് രണ്ടിന് കുട്ടികൾക്ക് ആദ്യം നൽകിയ നാല് പുസ്‌തകങ്ങൾ തിരികെയെടുത്ത് പകരം നൽകും.

കൂടാതെ ആവശ്യമെങ്കിൽ വിദ്യാലയത്തിലെയും വീടിനടുത്തുള്ള ഗ്രന്ഥാലയത്തിലേയും പുസ്തകങ്ങൾ വിദ്യാർഥികൾക്ക് ഉപയോഗിക്കാം.