വട്ടിപ്പലിശക്കാരുടെ കേന്ദ്രമായി വൈപ്പിൻ
Friday, March 29, 2024 3:47 AM IST
വൈപ്പിൻ: സഹകരണ ബാങ്കുകൾ വായ്പകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ തീരമേഖലയായ വൈപ്പിൻകര മൈക്രോ ഫിനാൻസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വട്ടിപ്പലിശക്കാരുടെ കേന്ദ്രമായി മാറി. ആവശ്യക്കാരെ പ്രലോഭിപ്പിച്ച് ബ്ലേഡ്പലിശയിൽ വായ്പ നൽകി ജനങ്ങളെ കടക്കെണിയിലാക്കുകയാണിവർ.

അഞ്ചോ, പത്തോ സ്ത്രീകൾ അടങ്ങുന്ന സംഘങ്ങൾക്കാണ് പണം നൽകുന്നത്. 50,000 മുതൽ ഒരു ഒരു ലക്ഷം രൂപ വരെ നൽകും. ഒന്നോ, രണ്ടോ വർഷംകൊണ്ടാണ് തിരിച്ചടവ്. കമ്പനിയുടെ പ്രതിനിധികൾ എത്തി ഗഡുക്കൾ വാങ്ങും. എന്തെങ്കിലും കാരണംകൊണ്ട് ഗഡുക്കൾ മുടങ്ങിയാൽ പിന്നെ ഭീഷണിയാണ്. സ്ത്രീകൾ പണിയെടുക്കുന്ന സ്ഥലങ്ങളിലെത്തിവരെ ഭീഷണി മുഴക്കുമെന്നാണ് പറയുന്നത്.

പാവപ്പെട്ടവരുടെ ആശ്രയമായ സഹകരണ ബാങ്കുകളിൽ വായ്പാ അപേക്ഷ നൽകിയാൽ ഇപ്പോൾ മുഴുവൻ അപേക്ഷകളും പരിഗണിക്കുന്നില്ല. ഇതോടെയാണ് ബ്ലേഡ് പലിശക്കാരായ മൈക്രോ ഫിനാൻസ് കമ്പനികളെ ആശ്രയിക്കുന്നതെന്നാണ് വായ്പയെടുത്തിട്ടുള്ളവർ പറയുന്നത്.