ഗ്രേഡ് എസ്ഐ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
Thursday, March 28, 2024 4:49 AM IST
നെടുന്പാശേരി: ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് പോലീസ് സബ് ഇൻസ്പെക്ടർ വീട്ടുപറന്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ. അങ്കമാലി എളവൂർ പുളിയനം കളരിക്കൽ രഘുവിന്‍റെ മകൻ കെ.ആർ. ബാബുരാജാണ് (52) മരിച്ചത്. വീട്ടിൽ നിന്നു 100 മീറ്ററോളം ദൂരെയുള്ള പറന്പിലെ പാടത്തേക്ക് ചാഞ്ഞ് നിൽക്കുന്ന മരക്കൊന്പിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അങ്കമാലി പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം താഴെ ഇറക്കി. തുടർന്ന് അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റുകയും ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കുകയും ചെയ്തു.

വർഷങ്ങളായി ആലുവ സൈബർ സെല്ലിൽ ജോലി ചെയ്തിരുന്ന ബാബുരാജിനു ഗ്രേഡ് എസ്ഐ ആയതോടെ ആലുവ വെസ്റ്റ് സ്റ്റേഷനിലേക്ക് (ആലങ്ങാട്) സ്ഥലംമാറ്റം ലഭിച്ചു. ഏകദേശം 15 ദിവസം മുന്പാണ് ലീവിനുശേഷം വെസ്റ്റ് സ്റ്റേഷനിൽ ചാർജെടുത്തത്. ഓഫീസ് ഡ്യൂട്ടിയിൽ നിന്ന് മാറി നൈറ്റ് ഡ്യൂട്ടിയും, ഫീൽഡ് വർക്കും വന്നതോടെ ബാബുരാജ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് അടപ്പമുള്ളവർ പറയുന്നത്.

കുടുംബാംഗങ്ങളും നാട്ടുകാരുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന ബാബുരാജ് തിങ്കളാഴ്ച രാത്രി എളവൂർ പുത്തൻകാവ് ക്ഷേത്ര ഉത്സവത്തിലും ഗാനമേളയിലും പങ്കെടുത്ത ശേഷം വീട്ടിലേക്ക് ഭക്ഷണം വാങ്ങി വന്ന് ഭാര്യയോടും മക്കളോടും ഒരുമിച്ച് കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

ജോലിയുടെ സ്വഭാവം മാറിയതിലെ നിരാശയാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തെത്തുടർന്ന് ആലങ്ങാട് സ്റ്റേഷനിൽ പൊതുദർശനത്തിനുവച്ച മൃതദേഹം വൈകുന്നേരത്തോടെ കിടങ്ങൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. അമ്മ: പത്മിനി. ഭാര്യ: ജയന്തി. മക്കൾ: സിദ്ധാർഥ്, ശ്രീരാഗ്.