നഗരത്തിലെ മൂന്നിടത്ത് തീപിടിത്തം
Thursday, March 28, 2024 4:49 AM IST
മൂവാറ്റുപുഴ: വേനൽ കടുത്തതോടെ നഗരത്തിന്‍റെ വിവിധയിടങ്ങളിൽ തീപിടിത്തമുണ്ടായി. ബുധനാഴ്ച മാത്രം നഗരത്തിലെ മൂന്നിടങ്ങളിൽ തീപിടിച്ചു.

മാറാടി പഞ്ചായത്തിലെ ചന്തപ്പാറ പാണ്ടൻകുഴിയിൽ മറിയാമ്മയുടെ 22 സെന്‍റ് പാടത്തെ പുല്ലിനും, തൈക്കാവിൽ അസീസ് കോട്ടമുറിക്കലിന്‍റെ പുരയിടത്തിന് സമീപവും, മൂവാറ്റുപുഴ നഗരസഭയിലെ പുളിഞ്ചോട് കവലയിൽ ചെറുകപ്പിള്ളി ഇഖ്ബാലിന്‍റെ ഒരേക്കർ തെങ്ങും പുരയിടത്തിലും തീപിടിച്ചു.

മൂവാറ്റുപുഴ അഗ്നിശമന രക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്ന് സ്ഥലങ്ങളിലേയും തീ നിയന്ത്രണ വിധേയമാക്കി.

അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ കെ.സി. ബിജുമോന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർ ബി.എസ്. അജീഷ് കുമാർ. ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർമാരായ ഷഹനാസ്, ഷമീർഖാൻ, നിബിൻ ബോസ്, കെ.കെ. രാജു റിയാസ്, അനസ്, ഹോം ഗാർഡുമാരായ ആരോമൽ, ടി.കെ ദിവാകരൻ, ടോമി എന്നിവർ ചേർന്നാണ് തീയണച്ചത്.