കതൃക്കടവില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ "ഇരുത്തിപ്പൊറുപ്പിക്കില്ല'
Thursday, March 28, 2024 4:29 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷന്‍റെ 16-ാം സര്‍ക്കിളിന് കീഴിലുള്ള കതൃക്കടവ് ഡിവിഷനില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് "ഇരിപ്പുറയ്ക്കില്ല'. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് നിയമനം നല്‍കി മാസങ്ങള്‍ക്കുള്ളില്‍ സ്ഥലംമാറ്റിയത്.

ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നതിനാല്‍ ഡിവിഷനിലെ മാലിന്യ നീക്കം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അവതാളത്തിലായെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു.

നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഡിവിഷനാണ് കതൃക്കടവ്. ഹരിതകര്‍മ സേന ഇല്ലാത്ത ഇവിടെ മാലിന്യ നീക്കം നടത്തുന്ന കോര്‍പറേഷന്‍റെ തന്നെ മാലിന്യ സംസ്‌കരണ തൊഴിലാളികളാണ്. ഇവരെ നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥനെ അടിക്കടി മാറ്റുന്നത് മൂലം മാലിന്യനീക്കം കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് കൗണ്‍സിലറുടെ പരാതി.

ആദ്യം ഉണ്ടായിരുന്ന ജെഎച്ച്‌ഐ യെ മാറ്റിയത് ഡിവിഷനില്‍ നന്നായി ജോലി ചെയ്യുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണെന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞു. ഇവരെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റുകയായിരുന്നു. പകരം വന്ന വനിതാ ഉദ്യോഗസ്ഥയെ മൂന്നുമാസത്തിന് ശേഷം സ്ഥലം മാറ്റി. ഈ മാസം 31 വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

അടുത്ത മാസം മറ്റൊരു ഉദ്യോഗസ്ഥനെ ഇവിടേക്ക് നിയമിക്കേണ്ടതായി വരും. ഡിവിഷനിലെ കാര്യങ്ങള്‍ പഠിക്കാന്‍ പോലും സമയം നല്‍കാതെ അടിക്കടി മാറ്റുന്നതില്‍ മേയര്‍ ഇടപെടണമെന്നും അരിസ്റ്റോട്ടില്‍ ആവശ്യപ്പെട്ടു. വിഷയം ഗൗരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ട മേയര്‍ ഉദ്യോഗസ്ഥരെ അടിക്കടിമാറ്റുന്ന രീതി അവസാനിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി.

കെ-സ്മാര്‍ട്ട് പ്രമേയം ചര്‍ച്ചയ്ക്ക് അനുവദിക്കാതെ മേയര്‍

കൊച്ചി: കോര്‍പറേഷന്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് സംവിധാനത്തിന്‍റെ പാളിച്ചകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം നല്‍കിയ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ മേയര്‍.

ലൈസന്‍സും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ പൂര്‍ണ തോതില്‍ കെ സ്മാര്‍ട്ടില്‍ ലഭ്യമാകാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ഈ സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് മേയര്‍ എം. അനില്‍കുമാര്‍ നിരസിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറയും യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു.