പാന്പാക്കുടയിലെ മണ്ണെടുപ്പിന് സ്റ്റേ: ലോറികൾ തിരിച്ചുവിട്ടു
Wednesday, March 27, 2024 4:43 AM IST
പിറവം: പാന്പാക്കുട ചെട്ടിക്കണ്ടത്ത് മലതുരന്ന് മണ്ണ് ഖനനം ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതേത്തുടർന്ന് ഇന്നലെ വൈകുന്നേരം ആക്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ മണ്ണ് തിരിച്ചിറക്കിച്ച് ഇരുപതോളം ടോറസ് ലോറികൾ തിരിച്ചുവിട്ടു. കഴിഞ്ഞ മൂന്നു മാസത്തോളമായി നടക്കുന്ന മണ്ണ് ഖനനത്തിന് ഇതോടെ താത്കാലിക വിരാമമായി.

മണ്ണെടുക്കാൻ ജിയോളജി വകുപ്പിന്‍റെ അനുമതിയുണ്ടെന്ന പേരിൽ നൂറുകണക്കിന് ലോഡ് മണ്ണാണ് ദിവസേന ചെട്ടിക്കണ്ടത്തുനിന്നും കൊണ്ടു പോയിരുന്നത്. എൻഎച്ച് 66 ദേശീയപാതയ്ക്കുവേണ്ടി അനുമതിയോടെയാണ് മണ്ണെടുക്കുന്നതെന്ന പ്രചാരണത്തെ തുടർന്ന് ആദ്യ കാലങ്ങളിൽ ആരും അനങ്ങിയില്ല.

പിന്നീട് ടോറസുകളുടെ പാച്ചിലും പൊടി ശല്യവും കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാർ മണ്ണെടുപ്പിനെതിരെ കക്ഷിരാഷ്ട്രീയഭേദമില്ലാതെ രംഗത്തിറങ്ങുകയായിരുന്നു. ദിവസവും രാവിലെ ചെട്ടിക്കണ്ടത്തെത്തിയ ആക്ഷൻ കൗണ്‍സിൽ പ്രവർത്തകർ മണ്ണെടുപ്പിന് ഉപരോധമേർപ്പെടുത്തിയെങ്കിലും പോലീസ് ഇടപ്പെട്ട് അവരെ പിന്തിരിപ്പിച്ചു.

പാന്പാക്കുട ചെട്ടിക്കണ്ടത്ത് മംഗലത്ത് മലയിൽ തുടങ്ങിയ മണ്ണെടുപ്പിൽ 25 ഏക്കറോളം വരുന്ന മലനിരകൾ അതിനോടകം ഇടിച്ചു നിരത്തിയിരുന്നു. മണ്ണെടുപ്പിനെതിരെ ആക്ഷൻ കൗണ്‍സിലും പഞ്ചായത്തും ചേർന്നാണ് കോടതിയെ സമീപിച്ചത്. ഇതിനിടെ മണ്ണെടുപ്പിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്ഥലമുടമയും കോടതിയെ സമീപിച്ചു.

മണ്ണെടുപ്പ് സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഇന്നലെ വൈകുന്നേരം ആക്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ മംഗലത്ത് മലയിലെത്തി. ഇരുപതോളം ടോറസുകളിൽ അപ്പോഴും മണ്ണ് നിറയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

തുടർന്ന് കൗണ്‍സിൽ ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് തടത്തിൽ, വിൽസണ്‍ കെ. ജോണ്‍, പ്രഫ. എബി എൻ. ഏലിയാസ്, പഞ്ചായത്തംഗങ്ങളായ ബേബി ജോസഫ്, ഇ.വി. ഫിലിപ്പ്, റീനാമ്മ ഏബ്രഹാം, ജിനു സി. ചാണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ നാട്ടുകാർ ലോറികളിൽനിന്നു മണ്ണ് തിരിച്ചിറക്കിക്കുകയായിരുന്നു.

ലോറികളും അവിടെനിന്ന് മാറ്റിച്ചു. സ്ഥലത്തെത്തിയിരുന്ന പോലീസ് സംഘം കോടതി ഉത്തരവ് കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്. നാട്ടുകാരുടെ ശക്തമായ എതിർപ്പിന് മുന്നിൽ പോലീസ് ബലപ്രയോഗത്തിന് മുതിർന്നില്ല.