മാലിന്യം നിറഞ്ഞ് കൂത്താട്ടുകുളം ടൗണ്‍ തോട്
Wednesday, March 27, 2024 4:28 AM IST
കൂത്താട്ടുകുളം: മാലിന്യം നിറഞ്ഞ ടൗണ്‍ തോട് നാടിന് ശാപമാകുന്നു. കൂത്താട്ടുകുളം ടൗണിന്‍റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന ടൗണ്‍ തോടാണ് മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരിക്കുന്നത്.

സെൻട്രൽ ജംഗ്ഷനിലെ ടൗണ്‍ പാലം മുതൽ സ്വകാര്യ ബസ് സ്റ്റാന്‍ഡ് വരെയും കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് സമീപമുള്ള കേബിൾ ഭവൻ കെട്ടിടത്തിന്‍റെ ഭാഗത്തുമാണ് തോട് കൂടുതലായി മലിനപ്പെട്ടിരിക്കുന്നത്.

തോടിനു സമീപമുള്ള വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നുമുള്ള മാലിന്യങ്ങൾ തോട്ടിലേക്ക് നിക്ഷേപിക്കുന്നതാണ് കാരണം. വേനൽ ചൂട് കൂടിയതോടെ തോട്ടിലെ നീരൊഴുക്കും ക്രമാതീതമായി കുറഞ്ഞു. ഇതോടെ തോട്ടിൽ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങൾ പല സ്ഥലങ്ങളിലായി കെട്ടിക്കിടക്കുകയാണ്.

ദിവസേന നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന നടപ്പുറം ബൈപ്പാസിലൂടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. കൂത്താട്ടുകുളത്തെ വ്യാപാരികൾ കൈകോർത്ത് മർച്ചന്‍റ്സ് അസോസിയേഷന്‍റെ സഹായത്തോടെ നടന്ന തോട് ശുചീകരണ പ്രവർത്തനങ്ങൾ മാത്രമാണ് മാതൃകാപരമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത്.

പിന്നീട് ആ പദ്ധതി നഗരസഭ ഏറ്റെടുക്കുകയും കെഎൽഡിസിയുടെ ഉൾപ്പെടെയുള്ള ഫണ്ട് ഉപയോഗിച്ച് തോടിന്‍റെ വശങ്ങൾ കെട്ടി വൃത്തിയാക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള കാലഘട്ടങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ടൗണ്‍ പാലം മുതൽ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം എല്ലാ കാലയളവിലും ഒരേ അവസ്ഥയിലാണ്.