ചൂടിൽ ..... പ്രചാരണ ചൂടിൽ
Wednesday, March 27, 2024 4:28 AM IST
കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ മൂന്നു മുന്നണികളുടേയും സ്ഥാനാർഥികൾ സജീവമായി. വേനൽ ചൂടിനെ വകവയ്ക്കാതെ സ്ഥാനാർഥികളെല്ലാം വോട്ടു തേടുകയാണ്.

ടെക്കികളോട് സംവദിച്ച് ഹൈബി ഈഡന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ പ്രഫഷണലുകളുമായി സംവദിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍.

ഇന്‍ഫോപാര്‍ക്കില്‍ ഫ്ലൈഓവര്‍ വേണമെന്നായിരുന്നു ടെക്കികളുടെ പ്രധാന ആവശ്യം. മെട്രോനഗരം മൂവാറ്റുപുഴവരെയെങ്കിലും വളരണമെന്നും പ്രഫഷണലുകള്‍ ആവശ്യപ്പെട്ടു.

വേസ്റ്റ് മാനേജ്‌മെന്‍റിനെ കുറിച്ചുള്ള ആശങ്കയും ക്രിയാത്മക നിര്‍ദേശങ്ങളും അവര്‍ പങ്ക് വച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന് പ്രഫഷണല്‍ രീതികള്‍ കൊണ്ടുവരണമെന്ന് ടെക്കികള്‍ നിര്‍ദേശിച്ചു.
വിദേശ വിദ്യാഭ്യാസവും ചര്‍ച്ചാ വിഷയമായി. കേരളത്തിലെ ഐ ടി മേഖലയും തൊഴില്‍ സാധ്യതകളും കോവിഡിന് ശേഷമുള്ള ഐടി രംഗവുമൊക്കെ ചര്‍ച്ചയായി.

ചൂടേറിയ ചര്‍ച്ചയില്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്‌സ്, ഫ്യൂചര്‍ ഓഫ് ഇന്‍റലിജന്‍സ്, ഇലക്ട്രോണിക് ഉപകാരണങ്ങളുടെ ഉത്പാദനം തുടങ്ങിയവയൊക്കെ ചര്‍ച്ചയായി. ടെക്ചാറ്റ് വിത്ത് ഹൈബി ഈഡന്‍ എംപി എന്ന പേരിലാണ് സംവാദം സംഘടിപ്പിച്ചത്.

ജനപിന്തുണ തേടി കെ.ജെ. ഷൈന്‍

ചെറായിയിലും നായരമ്പലത്തും ജനപിന്തുണ തേടി എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്‍. ചെറായിയില്‍ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്.

തുടര്‍ന്ന് മുനമ്പം എബിഎഡി ഫിഷറീസ് കമ്പനിയിലെ തൊഴിലാളികളെ കണ്ടു. കോവിലുങ്കല്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കസ്തൂര്‍ബ മെമ്മോറിയല്‍ വനിതാ സമാജം, ചെറായി മംഗലപ്പിള്ളി ദേവീക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

ചെറായിയില്‍ ഓട്ടോ തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങി. തുടര്‍ന്ന് സഹോദരന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെത്തി അധ്യാപകരോടും ജീവനക്കാരോടും വോട്ട് അഭ്യര്‍ഥിച്ചു.

ഉച്ചയ്ക്ക് ശേഷം പര്യടനം തുടങ്ങിയത് നായരമ്പലത്തു നിന്നായിരുന്നു. ജുമാ മസ്ജിദിലെത്തി ഉസ്താദ് കെ.എസ്. ഷെഫീഖ് ബാഖവിയെ കണ്ട് പിന്തുണ തേടി.

തുടര്‍ന്ന് നായരമ്പലം എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി. നായരമ്പലം പഞ്ചായത്ത് ഓഫീസും ഷണ്മുഖ വിലാസം അരയസഭയും സന്ദര്‍ശിച്ചു.

പ്രമുഖരെ കണ്ട് കെ.എസ്. രാധാകൃഷണന്‍

പ്രമുഖരെ സന്ദര്‍ശിച്ചും വോട്ടര്‍മാരെ നേരില്‍ കണ്ടും പറവൂര്‍, വരാപ്പുഴ, തൃപ്പൂണിത്തുറ മേഖലയിലായിരുന്നു എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍റെ ഇന്നലത്തെ പര്യടനം.

പറവൂര്‍ നിയോജക മണ്ഡലത്തിലെ പര്യടനം വരാപ്പുഴ മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് തുടങ്ങിയത്. മത്സ്യ സ്റ്റാളുകളിലും പച്ചക്കറി സ്റ്റാളുകളിലുമെത്തി വോട്ടുതേടി.

വരാപ്പുഴ ക്രിസ്തു നഗര്‍ പള്ളിയിൽ വികാരി ഫാ. നോര്‍ബിന്‍ പഴമ്പിള്ളിയെ സന്ദര്‍ശിച്ചു. പുത്തന്‍വേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളിലെ പ്രധാന വ്യക്തികളെ സന്ദര്‍ശിച്ചു. പിന്നീട് തൃപ്പൂണിത്തുറ നഗരത്തിലും വിവിധ കച്ചവട സ്ഥാപനങ്ങളിലും നടമേല്‍ പള്ളിയിലുമെത്തി.