വാട്ടര്‍മെട്രോ അടുത്ത മാസം ഫോര്‍ട്ട്കൊച്ചിയിലേക്ക്
Tuesday, March 26, 2024 6:49 AM IST
കൊച്ചി: ദ്വീപുകളെ ബന്ധിപ്പിച്ച് വിഭാവനം ചെയ്ത കൊച്ചി വാട്ടര്‍ മെട്രോ അടുത്ത മാസം ഫോര്‍ട്ട്‌കൊച്ചിയിലേക്ക്. ഫോര്‍ട്ട്‌കൊച്ചിയിലെ ടെര്‍മിനലിന്‍റെ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. അവസാനഘട്ട മിനുക്ക് പണികള്‍ മാത്രമാണ് ബാക്കി. പൂതിയ ബോട്ട് ലഭിച്ചാല്‍ ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ എറണാകുളം ടെര്‍മിനലില്‍ നിന്നു ഫോര്‍ട്ട്‌കൊച്ചിയിലേക്കുള്ള വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി ടെര്‍മിനലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. ഫോര്‍ട്ട്‌കൊച്ചിക്കു ശേഷം ഈ റൂട്ടുകളിലേക്കും സര്‍വീസ് ആരംഭിക്കാനാകും. ബോട്ടുകളുടെ ലഭ്യതയാണ് പ്രശ്‌നം. 17 ഓളം ബോട്ടുകള്‍ വേണ്ടിടത്ത് അഞ്ച് ടെര്‍മിനുകള്‍ കേന്ദ്രീകരിച്ചുള്ള ഒന്പതു റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ നിലവില്‍ 13 ബോട്ടുകള്‍ മത്രമേയുള്ളു. ആവശ്യത്തിനു ബോട്ടുകള്‍ ഇല്ലാത്തതിനാല്‍ നിലവിലുള്ള റൂട്ടുകളില്‍ പോലും സര്‍വീസ് വര്‍ധിപ്പിക്കാനാകുന്നില്ല.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് വാട്ടര്‍മെട്രോയ്ക്കുവേണ്ടി ബോട്ടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. 10 ബോട്ടുകള്‍ കൂടി ലഭിച്ചാലെ പുതിയ റൂട്ടുകളില്‍ സര്‍വീസ് നടത്താനാകു. ഒക്ടോബറിനുള്ളില്‍ ഈ ബോട്ടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് ഷിപ്പ്‌യാര്‍ഡ് വാട്ടര്‍മെട്രോ അധികൃതരെ അറിയിച്ചിട്ടുണ്ട്.
വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് അടുത്ത ഏപ്രില്‍ 26ന് ഒരു വര്‍ഷം പൂര്‍ത്തിയാകും. 11 മാസം പിന്നിടുമ്പോള്‍ പുതിയ രണ്ടു റൂട്ടുകളിലായി ആകെ 18 ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തു. പത്തു ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യത്തെ ആദ്യത്തെ വാട്ടര്‍മെട്രോ കൂടിയാണ് കൊച്ചി വാട്ടര്‍ മെട്രോസര്‍വീസ്.

50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും 50 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി ഒരുങ്ങുന്നത്. ബാറ്ററിയിലും, ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയും ഈ ബോട്ടുകള്‍ക്കുണ്ട്. പൂര്‍ണമായും ശീതികരിച്ച ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്ചകള്‍ പൂര്‍ണമായും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള അവസരം കൂടെയാണിത്. നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ് ജല മെട്രോയെന്നതും മറ്റൊരു സവിശേഷതയാണ്.