ഒളിവിലായിരുന്ന പ്രതി ഒന്നേകാല്‍ വര്‍ഷത്തിനുശേഷം അറസ്റ്റിൽ
Tuesday, March 26, 2024 6:49 AM IST
കൊച്ചി: ബംഗാള്‍ സ്വദേശിനിയായ ബ്യൂട്ടീഷനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ ഒന്നേകാല്‍ വര്‍ഷത്തിനുശേഷം എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. ഉത്തരാഖണ്ഡ് പ്രേംനഗര്‍ സ്വദേശി ഫാറൂഖ് അലി(25) ആണ് അറസ്റ്റിലായത്.

പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗോവയില്‍ ഉള്ളതായി പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് ഗോവയില്‍ എത്തി പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

2022 ഡിസംബര്‍ മൂന്നിന് രാവിലെ 11 ഓടെ കലൂര്‍ ആസാദ് റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗാള്‍ സ്വദേശിനിയും കലൂരിലെ സ്പാ ജീവനക്കാരിയുമായ സന്ധ്യ(25)യെയാണ് ഫാറൂഖ് നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സന്ധ്യയും സുഹൃത്തും റോഡിലൂടെ നടന്നുവരുമ്പോള്‍ ബൈക്കിലെത്തിയ ഫാറൂഖ് ഇവരെ തടഞ്ഞു നിര്‍ത്തി കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. മൂന്നു തവണ സന്ധ്യയെ വെട്ടി. ആക്രമണത്തില്‍ സന്ധ്യയുടെ ഇടതു കൈയ്ക്കും മുതുകിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് സന്ധ്യ ആശുപത്രി വിട്ടത്.

കൊല്ലത്തെ ഒരു ബ്യൂട്ടിപാര്‍ലറില്‍ നാലുവര്‍ഷമായി ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും സുഹൃത്തുക്കളായിരുന്നു. തൃപ്പൂണിത്തുറയിലെ ബ്യൂട്ടിപാര്‍ലറിലും ഒരുമിച്ചു ജോലി ചെയ്ത് വരുന്നതിനിടെ ഫാറൂഖ് അലി നാട്ടില്‍പ്പോയ സമയത്ത് സന്ധ്യ കലൂരിലെ പാര്‍ലറിലേക്ക് മാറിയിരുന്നു. ഇതില്‍ ഫാറൂഖ് അലി പ്രകോപിതനായിരുന്നു. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ സന്ധ്യയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് കലൂരിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിനുശേഷം വിവിധയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. രാജസ്ഥാനിലും മറ്റും ജോലി ചെയ്ത ശേഷം ഗോവയിലെ ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കെത്തുകയായിരുന്നു.