ആലങ്ങാടൻ ശർക്കര നിർമാണം പ്രതിസന്ധിയിൽ
Tuesday, March 26, 2024 6:48 AM IST
ആലങ്ങാട്: ആലങ്ങാടൻ ശർക്കര നിർമാണം പ്രതിസന്ധിയിൽ. ഇന്നലെ മുതൽ ശർക്കര ഉത്പാദനം നിലച്ച സ്ഥിതിയിലാണ്. ഉന്നത നേതാക്കൾ ചേർന്നാണ് ആലങ്ങാടൻ ശർക്കരയുടെ ഉത്പാദനം ഉദ്ഘാടനം ചെയ്യതത്.

ശർക്കരയ്ക്കാവശ്യമായ കരിമ്പു കൃഷി ചെയ്യുന്ന കർഷകർക്കു കിലോയ്ക്ക് ഒൻപത് രൂപ വച്ചു നൽകാമെന്ന ധാരണയിലായിരുന്നു ഉത്പാദനം തുടങ്ങിയത്. ഇത് സാധിക്കാതെ വന്നതോടെയാണ് ശർക്കര നിർമാണം പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഒരു മാസത്തോളമായി ശർക്കര വിൽപ്പന ആരംഭിച്ചിട്ട്. കിലോയ്ക്ക് 180 രൂപക്കാണ് വിൽപ്പന നടത്തിയിരുന്നത്.

ശർക്കര നിർമാണത്തിനായി ആലങ്ങാട് മേഖലയിൽ കൃഷി ചെയ്ത കരിമ്പ് മൂത്ത് പാകമായി കിടക്കുകയാണെന്നും ഇത് കൃത്യസമയത്ത് വിളവെടുത്തില്ലെങ്കിൽ നശിച്ചു പോകുമെന്നും കർഷകർ പറയുന്നു. ജില്ല കൃഷിവിജ്ഞാൻ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടത്തിയത്. ആലങ്ങാട് പഞ്ചായത്ത്, കൃഷിഭവൻ, ആത്മ ആലങ്ങാട് ബ്ലോക്ക്, സഹകരണ ബാങ്ക് എന്നിവരുടെ സഹകരണവുമുണ്ട്.

രണ്ടാഴ്ച മുന്പ് പഞ്ചായത്തിന്‍റെയും സഹകരണ ബാങ്കിന്‍റെയും നേതൃത്വത്തിൽ ഒൻപത് രൂപ നിരക്കിൽ കർഷകർക്ക് തരാമെന്നു തീരുമാനമായിരുന്നു. എന്നാൽ കെവികെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ തീരുമാനം ഇതുവരെ അംഗീകരിച്ചിട്ടില്ല.

ആരംഭ ഘട്ടത്തിൽ കർഷകർക്കു മുൻകൂറായി കുറച്ചു പണം നൽകിയിരുന്നു. എന്നാൽ പിന്നീടിതുവരെ തുക നൽകിയിട്ടില്ല. നിലവിൽ 12,000 രൂപ മുതൽ കർഷകർക്കു ലഭിക്കാനുണ്ടെന്നാണു പരാതി ഉയർന്നിരിക്കുന്നത്. ഉത്പാദിപ്പിക്കുന്ന ശർക്കര വിൽപ്പന നടത്തുന്നുണ്ടെങ്കിലും കർഷകർക്കു കരിമ്പിന്‍റെ പണം നൽകാത്തതു പരാതിക്ക് ഇടായാക്കിയിട്ടുണ്ട്. നിലവിൽ കിലോയ്ക്ക് ആറ് രൂപ തരാമെന്നാണു ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ അറിയിച്ചിരിക്കുന്നത്. ആ വിലയ്ക്ക് കരിമ്പു വെട്ടി ഉത്പാദനം നടക്കുന്ന സ്ഥലത്ത് എത്തിക്കുന്നത് നഷ്ടമാണെന്നു കർഷകർ പറഞ്ഞു.

കർഷകർക്കുള്ള വിഹിതം കൃത്യമായി നൽകാതെ നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കിൽ കരിമ്പ് കൃഷിക്കു നാശം സംഭവിക്കാനും ശർക്കര ഉത്പാദനം പ്രതിസന്ധിയിലാകാനും കാരണമാകുമെന്നു ബന്ധപ്പെട്ട പലരും പറയുന്നു. ഉത്പാദനം മുതൽ വിൽപ്പന വരെയുള്ള കാര്യങ്ങൾ നടത്തുന്നതു സഹകരണ ബാങ്കാണ്. അതിനാൽ കർഷകർക്കുള്ള വിഹിതം നൽകേണ്ടത് ബാങ്കാണെന്ന് കെവികെ ജില്ലാ അധികൃതർ അറിയിച്ചു.

സജ്ജു ആലങ്ങാട്