അപകടം ഒഴിയാതെ തോട്ടക്കാട്ടുകര ട്രാഫിക് സിഗ്നൽ മേഖല
Tuesday, March 26, 2024 6:48 AM IST
ആലുവ: ദേശീയപാതയിൽ തോട്ടക്കാട്ടുകര ട്രാഫിക് സിഗ്നൽ മേഖലയിൽ അപകടങ്ങൾ പതിവാകുന്നു. കടുങ്ങല്ലൂർ, ശിവരാത്രി മണപ്പുറം റോഡുകൾ കൂടാതെ സർവീസ് റോഡും സംഗമിക്കുന്ന തോട്ടക്കാട്ടുകര ജംഗ്ഷനിലെ സിഗ്നൽ ഗൗനിക്കാതെ പോകുന്ന വാഹനങ്ങളാണ് പ്രധാനമായും അപകടങ്ങളുണ്ടാക്കുന്നത്.

അങ്കമാലി ഭാഗത്തുനിന്നു വരുന്ന ഇരുചക്ര വാഹനങ്ങളും കാറുകളും പറവൂർ കവലയിൽ നിന്നു ദേശീയപാതയ്ക്ക് സമാന്തരമായ സർവീസ് റോഡ് ഉപയോഗിക്കുന്നതാണ് ജംഗ്ഷനിൽ പ്രധാനമായും അപകടമുണ്ടാക്കുന്നത്. വീണ്ടും ദേശീയ പാതയിലേക്ക് കടക്കാർ തോട്ടക്കാട്ടുകരയിലെ ട്രാഫിക്ക് സിഗ്നൽ ഒഴിവാക്കുന്നതാണ് അപകട ഭീഷണിയുണ്ടാക്കുന്നത്.

ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ട്രാഫിക് സിഗ്നൽ അനുസരിച്ചാണ് സഞ്ചരിക്കുന്നത്. എന്നാൽ സർവീസ് റോഡിൽനിന്നു വരുന്ന വാഹനങ്ങൾ ഇതൊന്നും ശ്രദ്ധിക്കാതെയാണ് റോഡിലേക്ക് കയറുന്നത്. ഇത് അപകടത്തിനും ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.