അങ്കമാലി - ശബരി പാത നിർമാണം യാഥാർഥ്യമാക്കണം: ജോയ്സ് ജോർജ്
Tuesday, March 26, 2024 6:48 AM IST
മൂവാറ്റുപുഴ : അങ്കമാലി - ശബരി പാത നിർമാണം യാഥാർഥ്യമാക്കണമെന്ന് ഇടുക്കി ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് പത്ര സമ്മേളനത്തിൽ പറഞ്ഞു.

കാർഷിക മേഖലയുടെ വികസനത്തിനും സഞ്ചാര സൗകര്യം വർധിപ്പിയ്ക്കുന്നതിനും സഹായകരമായ ശബരിപാത അങ്കമാലിയിൽ നിന്ന് തുടങ്ങി കാലടി വരെ പൂർത്തിയാക്കിയതാണ്. തുടർന്നുള്ള പാത നിർമാണത്തിന്‍റെ പ്രതിസന്ധി പരിഹരിയ്ക്കണമെന്നും ജോയ്സ് ആവശ്യപ്പെട്ടു.

കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ മൂവാറ്റുപുഴ മേഖലയിലെ അശാസ്ത്രീയ നിർമാണവും ചെലവും സംബന്ധിച്ച് സംശയമുയരുന്നുണ്ട്. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നിർദിഷ്ഠ മൂവാറ്റുപുഴ ബൈപാസ്, കോതമംഗലം ബൈപാസ് എന്നിവ പദ്ധതിയിലും രൂപരേഖയിലും മാറ്റങ്ങൾ വരുത്തിയത് നിലവിലുള്ള എംപി അറിയുന്നില്ലെന്ന കാര്യം ആശങ്കയുണ്ടാക്കുന്നതാണ്. പദ്ധതി സംബന്ധിച്ച് വ്യക്തമാക്കാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ജോയ്സ് ജോർജ് പറഞ്ഞു.

ആവാസ വ്യവസ്ഥയിൽ കഴിയുന്ന വന്യ മൃഗങ്ങൾ കാട് വിട്ട് പുറത്ത് വരുന്നത് വനാതിർത്തി കൈയേറിയത് മൂലമാണെന്ന ചിലരുടെ ചർച്ച ശരിയല്ല. വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിയ്ക്കാൻ വനം - വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് നേതാക്കളായ പി.എം. ഇസ്മയിൽ, ബാബു പോൾ, ജോണി നെല്ലൂർ, എൽദോ എബ്രഹാം, ഷാജി മുഹമ്മദ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.