മോന്‍സന്‍ മാവുങ്കലിന്‍റെ വാടകവീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച്
Tuesday, March 19, 2024 6:46 AM IST
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സൻ മാവുങ്കല്‍ വാടകയ്ക്ക് താമസിച്ചിരുന്ന കലൂരിലെ വീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.

മോന്‍സന്‍റെ വീട്ടിലുണ്ടായിരുന്ന ശില്‍പങ്ങള്‍ ഉള്‍പ്പെടെ ഇവയുടെ ഉടമസ്ഥനായ തിരുവനന്തപുരം സ്വദേശി എസ്. സന്തോഷിന് കൈമാറാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ മോഷണം പോയതായി സ്ഥിരീകരിച്ചത്. വീട്ടില്‍ നിന്ന് 15 വസ്തുക്കള്‍ നഷ്ടമായിട്ടുണ്ട്. കള്ളത്താക്കോല്‍ ഉപയോഗിച്ച് അകത്ത് കയറിയാണ് സാധനങ്ങള്‍ കൈവശപ്പെടുത്തിയതെന്ന് കരുതുന്നതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ലോഹനിര്‍മിതവും ഭാരവുമുള്ള വസ്തുക്കളാണ് മോഷണം പോയിട്ടുള്ളത്. വീടിന്‍റെ താക്കോല്‍ നോര്‍ത്ത് പോലീസിന്‍റെ കൈവശമാണ്. നേരത്തെ വീടിന് പോലീസ് കാവലുണ്ടായിരുന്നു. വസ്തുക്കള്‍ നഷ്ടമായ വിവരം ക്രൈംബ്രാഞ്ച് നോര്‍ത്ത് പോലീസില്‍ റിപ്പോർട്ട് ചെയ്തു.ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടില്‍ മോഷണം നടന്നതായി കഴിഞ്ഞ ദിവസം നോര്‍ത്ത് പോലീസില്‍ മോന്‍സന്‍റെ മകന്‍ പരാതി നല്‍കിയിരുന്നു. ശില്‍പങ്ങള്‍, സിംഹാസനങ്ങള്‍, ആയുധങ്ങള്‍ ഉള്‍പ്പെടെ 2000 വസ്തുക്കള്‍ ഇപ്പോഴും ഈ വീട്ടിലുണ്ട്.

സാധനങ്ങളുടെ ഉടമയായ സന്തോഷും പരിശോധനാ സമയത്ത് കലൂരിലെ വീട്ടില്‍ എത്തിയിരുന്നു. ആകെ 900 സാധനങ്ങളാണ് മോന്‍സന് നല്‍കിയിട്ടുള്ളതെന്ന് സന്തോഷ് പറഞ്ഞു.
സിനിമാ ഷൂട്ടിംഗിനായി ഇത്തരം സാധനങ്ങള്‍ വാടകയ്ക്ക് നല്‍കാറുണ്ട്. മോണ്‍സനെ പരിചയപ്പെട്ടപ്പോള്‍ അയാള്‍ ഇത്തരം വസ്തുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഈ വസ്തുക്കള്‍ വാങ്ങിയ ഇനത്തില്‍ മോന്‍സൻ തനിക്ക് പണം നല്‍കാനുണ്ട്. ഇതിനിടയില്‍ 30 ലക്ഷം രൂപ തന്നെയും പറ്റിച്ചുവെന്നും സന്തോഷ് പറഞ്ഞു.

പുരാവസ്തു തട്ടിപ്പിലെ വഞ്ചനാക്കേസില്‍ ഹവാല ഇടപാടും

മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തുതട്ടിപ്പിലെ വഞ്ചനാക്കേസില്‍ ഹവാല ഇടപാടും നടന്നതായി ക്രൈംബ്രാഞ്ച്. കേസിലെ പരാതിക്കാര്‍ മോന്‍സന് നല്‍കിയ 10 കോടിയില്‍ 2.10 കോടിക്കു മാത്രമേ ബാങ്ക് രേഖകളുള്ളൂ. ശേഷിക്കുന്ന തുകയ്ക്ക് രേഖകകളില്ലെന്നും ഇത് ഹവാല പണമാണെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ഇഡിക്ക് കെമാറുമെന്നും റസ്റ്റം മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം ആദ്യമാണ് മോന്‍സനെ ഒന്നും സുധാകരനെ രണ്ടും യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ ഏബ്രഹാമിനെ മൂന്നും പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. വിദേശികള്‍ക്ക് പുരാവസ്തു വിറ്റ വകയില്‍ ബാങ്കില്‍ കുടുങ്ങിയ, മോന്‍സന്‍റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടാന്‍ ഡല്‍ഹിയില്‍ സുധാകരന്‍ ഇടപെടുമെന്ന ഉറപ്പില്‍ പണം നല്‍കി കബളിപ്പിക്കപ്പെട്ട ആറുപേരാണ് കേസിലെ പരാതിക്കാര്‍.

കൈക്കൂലി ആരോപണത്തില്‍ കോടതിയെ സമീപിക്കും: ഡിവൈഎസ്പി റസ്റ്റം

അന്വേഷണം വേഗത്തിലാക്കാന്‍ കൈക്കൂലി വാങ്ങിയെന്ന, തനിക്കെതിരെയുള്ള ആരോപണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പുരാവസ്തുതട്ടിപ്പിലെ വഞ്ചാനാ കേസിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍ റസ്റ്റം. ആരോപണം ഉന്നയിച്ചത് കേസിലെ പരാതിക്കാരാണ്.

ഇവര്‍ പണം നല്‍കിയെന്ന് പറയുന്ന കാലയളവില്‍ കേസ് ഏറ്റെടുത്തിട്ടില്ല. ഹവാല പണമാണ് മോന്‍സണ് കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം ഇഡിക്ക് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ മോന്‍സന്‍റെ മകനും പരാതിക്കാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് ആരോപണമെന്നും റസ്റ്റം മാധ്യമങ്ങളോടു പ്രതികരിച്ചു.