നിർമിച്ച കെട്ടിടം പൊളിച്ചു നീക്കണമെന്ന് നഗരസഭ
Monday, January 30, 2023 12:31 AM IST
കാക്കനാട്: സിപിഐ പ്രാദേശിക നേതാവ് ഭൂമി കൈയേറി കെട്ടിടം വച്ച സംഭവത്തിൽ നടപടിയുമായി തൃക്കാക്കര നഗരസഭ. ബിജെപി ജില്ലാ നേതാവ് ടി. ബാലചന്ദ്രന്‍റെ പരാതിയെ തുടർന്നാണ് കൈയേറ്റം പൊളിച്ചുനീക്കാൻ മുൻസിപ്പൽ സെക്രട്ടറി ബി. അനിൽകുമാർ ഉത്തരവിട്ടത്.
പുറമ്പോക്ക് ഭൂമിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടം 15 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഈ കെട്ടിടത്തിലേക്കുള്ള വൈദ്യുതി-കുടിവെള്ള ബന്ധം വിച്ഛേദിക്കാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുമെന്ന് അധികൃതർ പറഞ്ഞു. സിപിഐ നേതാവിന്‍റെ ഭൂമി ഇടപാട് സംബന്ധിച്ച് റവന്യൂ വകുപ്പ് ഒളിച്ചുകളി തുടരുന്നതിനിടെയാണ് നഗരസഭയുടെ നടപടി.
ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സംഘടനാതലത്തിൽ പരാതി ഉന്നയിച്ച മണ്ഡലം നേതാവും മുൻസിപ്പൽ കൗൺസിലറുമായ എം.ജെ. ഡിക്‌സനെ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതായി ആരോപിച്ച് മണ്ഡലം കമ്മിറ്റിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
കാക്കനാട് സുരഭി നഗറിൽ സെന്‍റിന് കോടികൾ വിലയുളള പുറമ്പോക്ക് ഭൂമി കൈയേറിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
സിപിഐ നേതാക്കളുടെ സമ്മർദ്ദം മൂലം നടപടി സ്വീകരിക്കാതെ റവന്യൂ വകുപ്പ് ഒളിച്ചുകളിക്കുകയാണ്.
സംഭവത്തിൽ ടി. ബാലചന്ദ്രൻ പരാതി നൽകി ഒരുവർഷം പിന്നിട്ടിട്ടും സിപിഐ ജില്ലാ-മണ്ഡലം നേതാക്കളുൾപ്പെട്ട ഭൂമി കച്ചവടമായതിനാലാണ് റവന്യൂ വകുപ്പിന്‍റെ ഒളിച്ചുകളിയെന്നാണ് ആരോപണം. റവന്യൂ മന്ത്രിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് കൈമാറിയിരുന്നു. ഈ പരാതി തുടർനടപടികൾക്കായി കണയന്നൂർ തഹസിൽദാർക്ക് കൈമാറിയെങ്കിലും നേതാക്കളുടെ സമ്മർദ്ദം മൂലം ഫയൽ പൂയ്ത്തിയിരിക്കുകയാണെന്നാണ് ആരോപണം. സിപിഐ നേതാവിനെതിരേ പരാതി ഉയർന്നതോടെ അദ്ദേഹത്തിന്‍റെ ഭാര്യ സർക്കാർ ഉദ്യോഗസ്ഥയുമായവരുടെ പേരിലാണ് പട്ടയത്തിന് പുതിയ അപേക്ഷ നൽകിയിരിക്കുന്നത്.