ലൈംഗികാതിക്രമം:! പ്രതിക്ക് എട്ടര വർഷം കഠിന തടവും 85,000 പിഴയും
Thursday, September 29, 2022 12:13 AM IST
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ യുവാവിന് എട്ടര വർഷം കഠിന തടവും എൺപത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിത് (മോഹൻലാൽ -31 ) നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ൽ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു.

കോട്ടപ്പടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി. കോട്ടപ്പടി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എം.എം.അബ്ദുൾ റഹ്മാനാണ് സമയബന്ധിതമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എഎസ്ഐ എൽദോ കുര്യാക്കോസ്, സീനിയർ സിപിഒ കെ.കെ.ശ്രീജ തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ പി.ആർ. ജമുന ഹാജരായി.