നിര്‍മിതി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും : കളക്ടര്‍
Friday, July 5, 2024 6:17 AM IST
കൊല്ലം : ജില്ലാ നിര്‍മിതി കേന്ദ്രത്തിന്‍റെ ജോലി-ലാഭ കണക്കുകള്‍ പരിശോധിക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന ജില്ലാ നിര്‍മിതി കേന്ദ്രത്തിന്‍റെ ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

മെമ്പര്‍ സെക്രട്ടറി, സബ് കളക്ടര്‍, ഫിനാന്‍സ് ഓഫീസര്‍, പൊതുമരാമത്ത്, എല്‍എസ്ജിഡി (ഇ) എന്നിവരടങ്ങുന്ന കമ്മിറ്റി പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ ലോ ഓഫീസര്‍ പരിശോധിച്ച് അംഗീകരിച്ച ബൈലോയുടെ ഭേദഗതി ഭരണസമിതി അംഗീകരിച്ചു.

ആദായ നികുതി ഇളവ് ലഭിക്കുന്നതിനായി അപേക്ഷ നല്‍കുന്നതിനും അംഗീകാരം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി.കെ. ഗോപന്‍, സബ് കളക്ടര്‍ മുകുന്ദ്ഠാക്കൂര്‍, ഫിനാന്‍സ് ഓഫീസര്‍ ശ്രീജ, ജില്ലാ നിര്‍മ്മിതികേന്ദ്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.