കോണത്താറ്റു പാലം പൊളിച്ചത് ഇരുട്ടടിയായെന്ന് യാത്രക്കാർ
Friday, July 5, 2024 6:52 AM IST
കുമരകം: കാോട്ടയം- കുമരകം റോഡിലെ യാത്രാദുരിതം പരിഹരിക്കാൻ വീതി കൂട്ടി നിർമിക്കാനായി കാോണത്താറ്റു പാലം പൊളിച്ചുമാറ്റിയത് ഇരുട്ടടിയായെന്നു യാത്രക്കാർ. പാലം പൊളിക്കുന്നതിന് മുമ്പുണ്ടായിരുന്ന യാത്രാദുരിതം ഇപ്പോൾ നാലിരട്ടിയായെന്നാണ് യാത്രക്കാരുടെ പ്രതികരണം.

പ്രവേശനപാതയുടെ നിലവിലെ നിർമാണ പുരോഗതി വിരൽചൂണ്ടുന്നത് അടുത്ത നാളുകളിലാൊന്നും പുതിയ കാോണത്താറ്റ് പാലത്തിലൂടെ വാഹനങ്ങൾക്കു സഞ്ചരിക്കാൻ സാധിക്കില്ലെന്നാണ്.

ആഴ്ചകളായി ഒരു നിർമാണവും ഇവിടെ നടക്കുന്നില്ല. ഉദ്യോഗസ്ഥർക്ക് നിർമാണം വേഗം നടക്കണമെന്ന് ഒരു താത്പര്യവുമില്ല. പാലം പണിയുടെ മുഴുവൻ പണവും ഇതുവരെ കൊടുത്തു തീർത്തിട്ടില്ല. രണ്ടു കാോടി രൂപയുടെ ബില്ല് കൊടുത്തിട്ടുപോലും പാസായിട്ടില്ല.

പ്രവേശന പാതയ്ക്കായി 26 പൈലുകളാണ് സ്ഥാപിക്കേണ്ടത്. അതിൽ 10 എണ്ണം പൂർത്തിയായപ്പാേഴാണ് നിർമാണം നിലച്ചത്. പ്രവേശനപാതയുടെ നിർമാണത്തിനും ഇതുവരെ ഫണ്ട് നൽകിയിട്ടില്ല. ഒരു ബില്ലെങ്കിലും കിട്ടിയാൽ നിർമാണം തുടരാനാകുമെന്നാണ് കാേൺട്രാക്ടർ പറഞ്ഞത്.

ഈയാഴ്ച ബില്ലു കിട്ടുമെന്ന പ്രതീക്ഷയിൽ കമ്പി ഇറക്കിയിട്ടുണ്ടെന്നും നിർമാണം നിലച്ചതിനാൽ മടങ്ങിപ്പോയ ജാോലിക്കാർ തിരികെയെത്തിയാൽ ഉടൻ നിർമാണം പുനരാരംഭിക്കുമെന്നും കരാറുകാരൻ പറഞ്ഞു.