പക്ഷിപ്പനി: വെച്ചൂരിൽ 310 പക്ഷികളെ കള്ളിംഗ് നടത്തി സംസ്കരിച്ചു
Friday, July 5, 2024 6:52 AM IST
വൈക്കം: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് വെച്ചൂർ പഞ്ചായത്ത് 10-ാം വാർഡിൽ 310 ഓളം പക്ഷികളെ കള്ളിംഗ് നടത്തി സംസ്കരിച്ചു. രോഗബാധയുണ്ടായ സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ 50ഓളം വീടുകളിൽ വളർത്തിയിരുന്ന പക്ഷികളെയാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കൊന്നു സംസ്കരിച്ചത്.

വൈക്കത്ത് ഉദയനാപുരത്താണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ 90,000ത്തോളം പക്ഷികളെ കൊന്ന് സംസ്കരിച്ചിരുന്നു. ടിവി പുരം, ചെമ്പ് പഞ്ചായത്തുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തെങ്കിലും ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നില്ല.

വെച്ചൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ ഏഴുവരെ കോഴിക്കടകൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ചിക്കൻ വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകൾക്കും ചിക്കൻ വിഭവങ്ങൾ തത്കാലം നിർത്തിവയ്ക്കണമെന്ന് നിർദേശം ലഭിച്ചിട്ടുണ്ട്. രോഗവ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ വെച്ചൂരിലെ സമീപ പ്രദേശങ്ങളായ തലയാഴം, വൈക്കം നഗരസഭ കല്ലറ, ആർപ്പൂക്കര തുടങ്ങിയ ഇടങ്ങളിലേയും കർഷകർ ആശങ്കയിലാണ്.

ഒന്നാം വാർഡിലെ ഫാമിൽ 200 കോഴികൾ ചത്തു

വെച്ചൂർ : വെച്ചൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ കോഴി ഫാമിൽ കഴിഞ്ഞ രണ്ടു ദിവസത്തിനകം 200 ഓളം കോഴികൾ ചത്തു. 1000ൽ അധികം കോഴികളെ വളർത്തുന്ന ഫാമാണിത്. വർഷങ്ങളായി കോഴികളെ വളർത്തുന്ന കർഷകനാണിത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഇന്നലെ ഫാമിലെത്തി സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു.