കുളിക്കാനിറങ്ങിയ യുവാവ് മണിമലയാറ്റിൽ മുങ്ങിമരിച്ചു
Saturday, June 15, 2024 4:09 AM IST
മല്ലപ്പള്ളി: മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങവേ യുവാവ് മുങ്ങി മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ്
2.15ന് കറുത്തവടശേരിക്കടവിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങവേ വാളക്കുഴി പീടികപറമ്പിൽ മാത്യൂസിന്‍റെയും ഷാന്‍റിയുടെയും മകനായ ഗ്ലാഡ്സൺ മാത്യൂസാണ് (22) മുങ്ങി മരിച്ചത്.

തടിയൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഗ്ലാഡ്സൺ. സുഹൃത്തിന്‍റെ വാഹനം സർവീസ് ചെയ്യാൻ നൽകിയതിനു ശേഷം സുഹൃത്തുക്കൾക്കൊപ്പം ഗ്ലാഡ്സൺ കറുത്തവടശേരിക്കടവിൽ എത്തുകയായിരുന്നു.

തടയണയുടെ മുകളിൽ കൂടി നടന്ന് കുളിക്കാൻ പോകുമ്പോൾ കാല് വഴുതി രണ്ടുപേർ ആറ്റിലേക്കു വീണതായി പറയപ്പെടുന്നു. ഒപ്പം വീണ സുഹൃത്തിനെ അടുത്ത പറമ്പിൽ പുല്ലുവെട്ടി കൊണ്ടിരുന്ന തൊഴിലാളികൾ രക്ഷിക്കുകയായിരുന്നു. തിരുവല്ല ഫയർഫോഴ്സിലെ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സ്കൂബ ടീമിന്‍റെയും സംയുക്തമായ തെരച്ചിലിൽ 4.30 തോടുകൂടി മൃതദേഹം കണ്ടെത്തുകയായിരുന്നു.

മല്ലപ്പളളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിക്കും. സഹോദരങ്ങൾ: എഡിസൻ, എയ്ഞ്ചൽ.