പുതുതലമുറയ്ക്ക് വഴികാട്ടിയായി മേലുകര പബ്ലിക് ലൈബ്രറി
Wednesday, June 19, 2024 4:56 AM IST
കോഴഞ്ചേരി: വായനയുടെ ലോകത്ത് തലമുറകൾക്ക് വഴികാട്ടിയായി മേലുകര പബ്ലിക് ലൈബ്രറി. കോഴഞ്ചേരി-റാന്നി പാതയോരത്താണ് ലൈബ്രറി സ്ഥിതിചെയ്യുന്നത്. 1959ലാണ് ലൈബ്രറി സ്ഥാപിതമായത്. അക്കാലത്ത് തെക്കന്‍ ജില്ലകളില്‍ ഏറ്റവും മികച്ച ഗ്രാമീണ വായനശാലയായിരുന്നു.

ബാല പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. 1972ലാണ് സ്ഥലം വാങ്ങി സ്വന്തം കെട്ടിടത്തിലേക്ക് ലൈബ്രറിയുടെ പ്രവര്‍ത്തനം മാറിയത്. ഇതോടുകൂടി ഇതിന്‍റെ പ്രശസ്തി വർധിച്ചു. മേലുകര പോസ്റ്റ്ഓഫീസും ഇവിടേക്കു വന്നു. കോഴഞ്ചേരി സെന്‍റ് തോമസ് കോളജിലെ വിദ്യാർഥികളും അധ്യാപകരും ഒരുകാലത്ത് മേലുകര ലൈബ്രറിയിലെ സ്ഥിരം സന്ദര്‍ശകരും അംഗങ്ങളുമായിരുന്നു.

ഭാരതീയ സാഹിത്യ ഗ്രന്ഥങ്ങളോടൊപ്പം ഇംഗ്ലീഷ് സാഹിത്യത്തിലെ വിശ്വവിഖ്യാതമായ ഗ്രന്ഥങ്ങളും ലൈബ്രറിയില്‍ ലഭ്യമായിരുന്നത് വിദ്യാർഥികള്‍ക്ക് ഒരു അനുഗ്രഹമായി. കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, പാറപ്പുറം, കാക്കനാടന്‍ തുടങ്ങിയവരുടെ രചനകളും വിദ്യാർഥികള്‍ ആസ്വദിച്ച് വായിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. ലോക ക്ലാസിക്കുകളും ഗ്രന്ഥശേഖരത്തിലുണ്ട്.

വായനയ്ക്കുപുറമേ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നാടകസമിതി, വോളിബോള്‍ ടീം എന്നിവയും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴും ഉന്നതനിലവാരത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. അത്യപൂര്‍വങ്ങളായ പുസ്തകങ്ങളോടൊപ്പം വലിയ ഗ്രന്ഥശേഖരം തന്നെ ഇവിടെയുണ്ട്. പെണ്‍കുട്ടികള്‍ക്ക് വ്യക്തിത്വവികസന ക്ലാസുകളടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ അനുബന്ധമായി നടന്നുവരുന്നു.മാത്യൂസ് ശാമുവേല്‍ പ്രസിഡന്‍റും രഞ്ജി വര്‍ഗീസ് സെക്രട്ടറിയും സോമരാജന്‍ ലൈബ്രേറിയനുമാണ്.