നീരാമക്കുളത്ത് കാട്ടാന കൃഷി നശിപ്പിച്ചു
Friday, June 21, 2024 4:29 AM IST
പത്തനംതിട്ട: കൊക്കത്തോട് നീരാമക്കുളത്ത് കാട്ടാനകൾ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുന്നു. മഴ കനത്തതോടെ ഭക്ഷണംതേടി വനമേഖല വിട്ട് പുറത്തേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടമാണ് നാശം വിതയ്ക്കുന്നത്.

നെല്ലിക്കാപ്പാറ വാർഡിൽ നീരാമക്കുളം കിടങ്ങിൽ വി.ജെ. ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള നൂറ് വാഴകളാണ് രണ്ടുതവണയായി നശിപ്പിച്ചത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ജോസഫ് പറഞ്ഞു.

ഈ വർഷം രണ്ടം തവണയാണ് കൃഷി നശിപ്പിക്കുന്നത്. രണ്ടര ലക്ഷത്തോളം രൂപ കാർഷിക വായ്പ എടുത്താണ് കൃഷി ചെയ്തത്. വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലി തകർന്നിട്ട് ഏറെ നാളായി. പിന്നീട് ജോസഫ് 60,000 രൂപ മുടക്കി സ്വന്തമായി സ്ഥാപിച്ച വേലിയും കാട്ടാനകൾ തകർത്തു.

വനമേഖലയോടു ചേർന്ന സ്ഥലമായതിനാൽ നെല്ലിക്കാപ്പാറപ്രദേശത്ത് സദാസമയവും വന്യമൃഗ ശല്യമാണ്. പ്രദേശത്ത് കൃഷി ചെയ്യുന്നതിനും ജീവിക്കാനും പറ്റാത്ത സാഹചര്യമാണെന്ന് കർഷകർ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിലും ഈപ്രദേശങ്ങൾ പിന്നാക്കാവസ്ഥയിലാണ്. കൊക്കാത്തോട്, മൂർത്തിമൺ, പൂച്ചക്കളും തുടങ്ങിയ പ്രദേശങ്ങളിൽ യാതൊരു വികസനവും എത്തിയിട്ടില്ല.

വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാൻ ഇടയുള്ള വനമേഖലകളിലും വനാതിർത്തികളിലും താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു തയാറാക്കിയ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ മാറിത്താമസിക്കാൻ കൊക്കാത്തോടുകാർ നൽകിയ അപേക്ഷയിലും തീരുമാനമായിട്ടില്ല. ഫണ്ടില്ലെന്ന പേരിൽ അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുകയാണ്.