അട്ടച്ചാക്കൽ-കുന്പളാംപൊയ്ക റോഡിൽ സ്കൂൾ സമയത്തും ടിപ്പറുകളുടെ മരണപ്പാച്ചിൽ
Saturday, June 15, 2024 4:03 AM IST
കോന്നി: അട്ടച്ചാക്കൽ-കുമ്പളാം പൊയ്‌ക റോഡിൽ സ്കൂൾ സമയങ്ങളിൽ ടിപ്പർ, ടോറസ് ലോറികൾ ഓടുന്നതായി പരാതി. സമീപത്തെ പാറമടകളിൽനിന്നും ലോഡ് കയറ്റി വരുന്ന ടിപ്പർ, ടോറസ് ലോറികളാണ് ചെങ്ങറ, നാടുകാണി, അട്ടച്ചാക്കൽ എന്നിവിടങ്ങളിൽ വഴിയാത്രക്കാർക്കും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും ഭീഷണിയായി മാറുന്നത്. ഇതുമൂലം പ്രദേശത്തെ കുട്ടികളെ സ്കൂൾ ബസുകളിൽ കയറ്റിവിടാൻ നിൽക്കുന്ന രക്ഷിതാക്കളും ഭയപ്പാടിലാണ്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാസ് ഇല്ലാതെ ഓടുന്ന ടിപ്പർ ലോറികളും ഇക്കൂട്ടത്തിലുണ്ട്. രാവിലെ എട്ടുമുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ അഞ്ചു വരെയും ടിപ്പർ ലോറികൾ, ചരക്കു ലോറികൾ എന്നിവ നിരത്തുകളിൽ ഓടാൻ പാടില്ലെന്നാണു നിയമം. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവുകളും നിലവിലുള്ളതാണ്.

എന്നാൽ, സ്കൂൾ കുട്ടികൾ തിരക്കിട്ടു പോകുന്ന രാവിലെയും വൈകുന്നേരവും ടിപ്പർ ലോറികൾ ഓടുന്നതായാണ് പരാതി. കൂടുതൽ തവണ ഓടിയാൽ കൂടുതൽ വരുമാനമെന്നതിനാൽ നിയന്ത്രണങ്ങൾ മറികടന്നാണ് ടിപ്പറുകളുടെ യാത്ര.

കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളുടെ ഉൾപ്രദേശങ്ങൾ ആയതിനാൽ മോട്ടോർ വാഹന വകുപ്പിന്‍റെയും പോലീസിന്‍റെയും പരിശോധനകൾ ഇവിടെ കുറവുമാണ്.