വളവുകൾ നിവരില്ല, കൈയേറ്റങ്ങൾ ഒഴിയില്ല : പരാതികൾ ഒഴിയാതെ ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണം
Saturday, June 15, 2024 4:03 AM IST
പത്തനംതിട്ട: രാഷ്‌ട്രീയ വിവാദം ഒഴിയാത്ത ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണത്തിൽ അഴിയാകുരുക്കുകൾ വേറെയും. പുറന്പോക്ക് കൈയേറ്റങ്ങളും അലൈൻമെന്‍റ് മാറ്റങ്ങളുമൊക്കെ റോഡിന്‍റെ നിർമാണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫിന്‍റെ ഉടമസ്ഥതയിൽ കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമുള്ള കെട്ടിടത്തിന് മുന്നിലെ പാർക്കിംഗ് ഏരിയ സംരക്ഷിക്കാൻ ഓട വളച്ചു കെട്ടിയെന്നതിനു സമാനമായ ആക്ഷേപങ്ങൾ ഇതിനു മുന്പും റോഡ് നിർമാണവുമായി ബന്ധപ്പെട്ടുയർന്നിരുന്നു.

കൊടുമൺ മുതൽ ഇടത്തിട്ട വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരത്തിൽ ഒട്ടേറെ കൈയേറ്റങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇത് അളന്ന് തിട്ടപ്പെടുത്തി വീണ്ടെടുക്കണമെന്ന പരാതികൾ അവഗണിച്ചാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്. റോഡ് പൂർത്തിയാകുമ്പോൾ ഇടത്തിട്ട ജംഗ്ഷൻ, സ്വാമിക്കട, കാവുംപാട്ട് ക്ഷേത്രത്തിന് മുൻവശം, കുരിശ‌ടിക്ക് സമീപം എന്നിവിടങ്ങളിൽ റോഡിന് വീതി കുറവായിരിക്കും.

അലൈൻമെന്‍റ് നിശ്ചയിച്ചതിലും പാകപ്പിഴകൾ

റോഡ് നിർമാണവുമായി ബന്ധപ്പെട്ട അലൈൻമെന്‍റ് വർഷങ്ങൾക്കു മുന്പേ എടുത്തതാണെന്നു പറയുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഏറെയാണ്. കൊടുമൺ പഴയ പോലീസ് സ്റ്റേഷൻ മുതൽ ഇപ്പോഴത്തെ പോലീസ് സ്റ്റേഷന്‍റെ മുൻവശം വരെ ഓട റോഡിലേക്ക് ഇറക്കിയാണ് പണിതിട്ടുള്ളത്.

വാഴവിള പാലം മുതൽ പഴയ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള നിർമാണത്തിലെ അപാകം പരിഹരിക്കാനായിട്ടില്ല. സ്റ്റേഡിയം ഭാഗത്ത് വീതി തീരെ ഇല്ല. പഴയ പോലീസ് സ്റ്റേഷൻ, വാഴവിള എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ പണിതു. എന്നാൽ, പാലത്തിന്‍റെ അടിയിലൂടെ പോകുന്ന കൂറ്റൻ ജലവിതരണ പൈപ്പുകൾ മഴക്കാലത്ത് തോട്ടിലെ തടസപ്പെടുത്തും. ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കും.

പൈപ്പുകൾ ഉയർത്തിവയ്ക്കണമെന്നാവശ്യമാണ് വ്യാപാരികൾക്കുള്ളത്. പഴയ പോലീസ് സ്റ്റേഷൻ ജംഗ്ഷനിലെ ആൽമരം റോഡ് വികസനത്തിന്‍റെ ഭാഗമായാണ് മുറിച്ചുമാറ്റിയത്. എന്നാൽ, ടാറിടുന്ന ഭാഗവും ഓടയും കഴിഞ്ഞ് മാറിനിന്ന ആൽമരം മുറിച്ചുകളഞ്ഞത് നാട്ടുകാരുടെ വിമർശനത്തിന് ഇടയാക്കി. ഓട എടുത്തപ്പോൾ ആൽമരത്തിന്‍റെ കുറ്റി പിഴുത് മാറ്റിയിട്ടില്ല. ഓട പണിതിരിക്കുന്നതും അശാസ്ത്രീയമായിട്ടാണ്.

ഇടത്തിട്ട മുതൽ ചന്ദനപ്പള്ളി ജംഗ്ഷൻ വരെ പലഭാഗത്തും ഓട പണിതിട്ടില്ല. വേനൽമഴയിലെ കുത്തൊഴുക്കിൽ റോഡുകവിഞ്ഞാണ് വെള്ളം ഒഴുകിയത്. റോഡ് ഉയർത്തിയാലും ഇതുതന്നെയാകും സംഭവിക്കുക. പൊന്നെടുത്താംകുഴി ഭാഗത്ത് ഉറവവെള്ളം കെട്ടിക്കിടക്കുന്നതും ഭീഷണിയാണ്.

ഇടത്തിട്ടയിൽ കെണിയാകും

തട്ട-അങ്ങാടിക്കൽ, ഏഴംകുളം-കൈപ്പട്ടൂർ റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനാണ് ഇടത്തിട്ട. നാൽക്കവലയായ ഇവിടെ വീതിക്കുറവ് അപകടത്തിന് ഇടയാക്കുമെന്ന പരാതികൾ വകവയ്ക്കാതെ നിർമാണം നടക്കുകയാണ്.

ഈ ഭാഗത്ത് നടപ്പാതയും ഓടയുമില്ല. റോഡിന് വീതി ഒന്പത് മീറ്റർ മാത്രമാണ്. ചിലർ റോഡ് കൈയേറി അതിര് കെട്ടിയതുകൊണ്ടാണ് വീതി കുറഞ്ഞത്. കാവുംപാട്ട് ക്ഷേത്രത്തിനും ഇടത്തിട്ട ജംഗ്ഷനും ഇടയിൽ പടിഞ്ഞാറുവശത്ത് മാത്രമാണ് ഓടയുള്ളത്. കിഴക്ക് വശത്ത് ഓട നിർമിക്കാത്തത് വെള്ളക്കെട്ടിന് കാരണമാകും.

സ്വാമിക്കടയ്ക്കും ക്ഷേത്രം ജംഗ്ഷനുമിടയിൽ പടിഞ്ഞാറുവശത്ത് അഞ്ചടിയിലേറെ താഴ്ചയിൽ നിർമിച്ച ഓടയിലെ വെള്ളം ഇടുങ്ങിയ കലുങ്കിനടിയിലൂടെ വേണം മറുവശത്തെ തോട്ടിലേക്ക് ഒഴുകാൻ. പ്ലാസ്റ്റിക് മാലിന്യമടക്കം കലുങ്കിനടിയിൽ കുടുങ്ങി ഒഴുക്ക് നിലയ്ക്കാൻ സാധ്യതയേറെയാണ്.

രണ്ടാംകുറ്റിയിൽ അപകടവളവ്

രണ്ടാംകുറ്റിയിലെ അപകട വളവ് റോഡ് പുനർനിർമാണത്തിലും നിവർന്നിട്ടില്ല. കുത്തിറക്കവും യു ടേൺ വളവുമാണ് അതേപടി നിലനിർത്തിയിരിക്കുന്നത്. കുത്തിറക്കത്തിൽ വളവ് തിരിയുന്ന വലിയ വാഹനങ്ങൾ എതിരെയുള്ള വാഹനത്തിൽ തട്ടാൻ സാധ്യതയുണ്ട്. ഈ ഭാഗത്ത് ഓവർടേക്കിംഗും അപകടങ്ങളുണ്ടാക്കും. വളവ് നേരേയാക്കാൻ സ്ഥലമുണ്ടായിട്ടും പഴയപടി നിലനിറുത്തി.

പരാതികളും പ്രമേയങ്ങളും അവഗണിച്ചു

റോഡ് നിർമാണവുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളും പഞ്ചായത്ത് കമ്മിറ്റിയുടെ പ്രമേയങ്ങളും അവഗണിച്ചു മുന്നോട്ടു പോയതാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കിയത്. റോഡ് പണിയിലെ അശാസ്ത്രീയത സംബന്ധിച്ച് ആദ്യം പരാതി നൽകിയത് സിപിഎം ഇടത്തിട്ട തെക്ക്, വടക്ക് സംയുക്ത ബ്രാഞ്ചാണ്.

പഞ്ചായത്ത് പ്രസിഡന്‍റ്, പൊതുമരാമത്ത് മന്ത്രി, കെആർഎഫ്ബി എന്നിവർക്ക് നൽകിയ പരാതികൾ പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗം പരിഗണിച്ചിരുന്നു. എന്നാൽ, പരാതിക്കാരെ വിളിച്ചില്ല. നടപടിയുമുണ്ടായില്ല. റോഡ് നിർമാണത്തിലെ അപാകതകൾക്കെതിരേയും അലൈൻമെന്‍റ് മാറ്റണമെന്നും പഞ്ചായത്ത് കമ്മിറ്റിയും പ്രമേയം പാസാക്കിയതാണ്.

43 കോടിയുടെ നിർമാണം

12 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 43 കോടി രൂപ മുടക്കി 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ഒമ്പത് മീറ്റർ വീതിയിൽ ബിഎംബിസി നിലവരത്തിലാണ് ടാറിംഗ് നടത്തുന്നത്. എന്നാൽ, പലയിടത്തും റോഡിന്‍റെ അലൈൻമെന്‍റ് മാറ്റുന്നതായാണ് പരാതി. പാലങ്ങളുടെയും ഓടകളുടെയും നിർമാണം അശാസ്ത്രീയമാണെന്നും പറയുന്നു.

മുന്പുള്ള കൈയേറ്റങ്ങൾ പലതും ഒഴിപ്പിക്കാതെയാണ് അലൈൻമെന്‍റ് തയാറാക്കിയതെന്നു പറയുന്നു. ഇതോടെ റോഡിന്‍റെ നവീകരണം പൂർത്തിയാകുന്പോഴും നിലവിലെ അപകടക്കെണികളും മറ്റും ഒഴിയില്ല.