മുരളീധരന് യാത്രാമൊഴിയേകാൻ വൻ ജനാവലി
Saturday, June 15, 2024 4:03 AM IST
പത്തനംതിട്ട: പ്രവാസ ജീവിതത്തിൽനിന്നു വിടുതൽവാങ്ങി താമസിയാതെ നാട്ടിലെത്തുമെന്ന് അറിയിച്ച മുരളീധരന്‍റെ അന്ത്യയാത്ര കരളലിയിക്കുന്നതായി. കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച വാഴമുട്ടം പുളിനിൽക്കും വടക്കേതിൽ മുരളീധരന് സ്വദേശി പി.വി. മുരളീധരൻ നായരുടെ മൃതദേഹം ഇന്നലെ വൈകുന്നേരം നാലോടെയാണ് വീട്ടിലെത്തിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും നോർക്ക റൂട്സിന്‍റെ ആംബുലൻസിൽ പോലീസ് അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുവന്നത്. നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് എത്താനിരുന്നവന്‍റെ ചേതനയറ്റ ശരീരം കണ്ട് കുടംബാംഗങ്ങൾ മാത്രമല്ല നാട്ടുകാരും വിങ്ങിപ്പൊട്ടി.

മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴേക്കും ജനാവലി ഒഴുകി. കണ്ണീരടക്കാനാകാതെ വിതുമ്പിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. വൈകാരിക രംഗങ്ങൾക്കാണ് അവിടെ കൂടിനിന്നവർ സാക്ഷ്യം വഹിച്ചത്. സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നുള്ള നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസ് സുരക്ഷാ വലയം ഒരുക്കി. ആന്‍റോ ആന്‍റണി എംപി, എംഎൽഎമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി. അജിത്, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് മോഹനൻ നായർ, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളായ പി. മോഹൻരാജ്, പഴകുളം മധു, രാഹുൽ മാങ്കൂട്ടത്തിൽ, ബിഡിജെഎസ് വൈസ് പ്രസിഡന്‍റ് കെ. പത്മകുമാർ, എൻഎസ്എസ് യൂണിയൻ പ്രസിഡന്‍റ് ഹരിദാസ് ഇടത്തിട്ട തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

വൈകുന്നേരം 5.45ഓടെ ജനാവലിയെ സാക്ഷിയാക്കി വീടിന് തെക്കുവശത്ത് ഭാര്യ ഗീത, മകൾ ഗ്രീഷ്മ എന്നിവരുടെ സാന്നിധ്യത്തിൽ മകൻ ഗിരീഷ് എം. നായരാണ് പിതാവിന്‍റെ ചിതയ്ക്ക് തീ കൊളുത്തിയത്.

ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി. അജിത് തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ചു. രാവിലെ മുതൽ തന്നെ മുരളീധരന്‍റെ വീട്ടിലേക്ക് ജനങ്ങൾ എത്തുന്നുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം തിരക്ക് നിയന്ത്രണാതീതമായതോടെ വീടിന് മുന്നിലെ റോഡിൽ പോലീസ് വൺവേ സംവിധാനം ഏർപ്പെടുത്തി.

സർക്കാരിനും ജില്ലാ ഭരണകൂടത്തിനുംവേണ്ടി ജില്ലാ കളക്ടർ റീത്ത് സമർപ്പിച്ചു. കേരള പോലീസിന്‍റെ ആദരസൂചകമായി ജില്ലാ പോലീസ് മേധാവിയും സീനിയർ ഡിവൈഎസ്പിമാരും റീത്ത് സമർപ്പിച്ച് സല്യൂട്ട് നൽകി.