തേങ്ങലുകളുടെ വേദിയായി പുഷ്പഗിരി വളപ്പ്
Saturday, June 15, 2024 4:03 AM IST
തിരുവല്ല: പ്രിയപ്പെട്ടവരുടെ ചേതനയറ്റ മൃതദേഹങ്ങൾക്കു മുന്പിൽ പൊട്ടിക്കരയുന്നവരെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ വയ്ക്കുന്നതിനായി ഇന്നലെ വൈകുന്നേരം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് എത്തിച്ചപ്പോൾ ആരെയും കരയിപ്പിക്കുന്ന രംഗങ്ങളാണ് അരങ്ങേറിയത്.

പുഷ്പഗിരി മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ എത്തിച്ച മൃതദേഹങ്ങൾ അടങ്ങിയ പേടകം സീൽ പൊട്ടിച്ച് പുറത്തെടുത്താണ് ബന്ധുക്കൾക്കും നാട്ടുകാർക്കും കാണാൻ അവസരം ഒരുക്കി.

പാണ്ടനാട് മണക്കണ്ടത്തിൽ മാത്യുജോർജിന്‍റെയും തിരുവല്ല മേപ്രാൽചിറയിൽ മരോട്ടിമൂട്ടിൽ തോമസ് സി. ഉമ്മന്‍റെയും മൃതദേഹങ്ങൾ കാണാൻ അവസരം ഒരുക്കിയെങ്കിലും ചങ്ങനാശേരി പായിപ്പാട് കടുകാട്ടായ പാലത്തിങ്കൽ ഷിബു വർഗീസിന്‍റെ മൃതദേഹം പോളിത്തിൻ കവറിനുള്ളിൽനിന്നും പുറത്തെടുത്തില്ല.

തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ആന്‍റോ ആന്‍റണി എംപി, മുൻ എംഎൽഎജോസഫ് എം. പുതുശേരി, ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, പുഷ്പഗിരി സിഇഒ ഫാ. ഫിലിപ്പ് പയ്യംപള്ളിൽ,

സെന്‍റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ വികാരി ഫാ. മാത്യു പുനക്കുളം, കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടറി ചെറിയാൻ പോളച്ചിറക്കൽ, നിരവധി വൈദികർ, മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പുഷ്പഗിരി ആശുപത്രി മോർച്ചറിക്കു മുന്പിലെത്തിയിരുന്നു.

വൈകാരികരംഗങ്ങൾ സാക്ഷി

തിരുവല്ല: തിരുവല്ല പുഷ്പഗിരി ആശുപത്രി മോർച്ചറിക്കു മുന്പിൽ പ്രിയതമന്‍റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ജിനുവും റോസിയും വേദനയായി.

മേപ്രാൽ സ്വദേശി തോമസ് സി. ഉമ്മന്‍റെ (ജോബി) ഭാര്യ റോസിയും പായിപ്പാട് സ്വദേശി ഷിബു വർഗീസിന്‍റ ഭാര്യ റോസിയുമാണ് പുഷ്പഗിരി ആശുപത്രി വളപ്പിൽ വേദനയോടെ കാത്തു നിന്നത്.

പ്രിയപ്പെട്ടവന്‍റെ ഓർമകൾക്കു മുന്പിൽ വേദനയോടെ ആശുപത്രി വളപ്പിൽ വിതുന്പിനിന്ന ജിനുവിനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ഷിബുവിന്‍റെ മൃതദേഹം അടക്കം ചെയ്ത പേടകം പൊട്ടിക്കാൻ പോലുമാകാത്ത സാഹചര്യത്തിൽ റോസിയുടെ രോദനം അലമുറയായപ്പോൾ ഒപ്പം നിന്നവരും വിതുന്പി.

ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അടക്കമുള്ളവർ ചേർന്ന് ഇരുവരെയും ആശ്വസിപ്പിച്ചു.