സ്വപ്നങ്ങൾ ബാക്കിയാക്കി ജോബിയുടെ മടക്കം, സങ്കടക്കടലിൽ ജിനു
Saturday, June 15, 2024 4:03 AM IST
തിരുവല്ല: സ്വന്തമായി പണിത വീടിന്‍റെ വെഞ്ചെരിപ്പും പാലുകാച്ചുമെല്ലാം ഒരു സ്വപ്നം പോലെ ബാക്കിയാക്കി മടങ്ങിയ ജോബിയുടെ മൃതദേഹത്തിനരികിൽ പൊട്ടിക്കരഞ്ഞ് ഭാര്യ ജിനു. മേപ്രാൽ മരോട്ടിമൂട്ടിൽ തോമസ് സി. ഉമ്മന്‍റെ (ജോബി) മൃതദേഹം ഇന്നലെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചപ്പോഴത്തെ രംഗം ഹൃദയഭേദകമായിരുന്നു.

പ്രിയതമന്‍റെ മൃതദേഹം വരുന്നതും കാത്ത് ഒറ്റപ്പെട്ടിരുന്ന ഭാര്യ ജിനു ഏവർക്കും വേദനയായി മാറി. ഒടുവിൽ ആംബുലൻസ് എത്തിയപ്പോഴേക്കും ജിനുവിനെ സമാധാനിപ്പിക്കാൻ ആർക്കുമായില്ല.

മേപ്രാൽ പടിഞ്ഞാറ് കിടങ്ങറ റോഡ് വശത്ത് ജോബിയുടെ വീട് പൂർത്തിയായി വരികയാണ്. ആറുമാസം മുന്പ് നാട്ടിലെത്തി മടങ്ങിയപ്പോഴേക്കും ഒട്ടുമിക്ക പണികളും പൂർത്തീകരിച്ചിരുന്നു. അവസാന പണികൾ പൂർത്തീകരിച്ച് അടുത്ത വരവിന് കൂദാശ നടത്താൻ ഇരിക്കുകയായിരുന്നു.

സെപ്റ്റംബറിൽ സഹോദരൻ ജേക്കബ് സി. ഉമ്മനും നാട്ടിലെത്തുന്പോൾ ഗൃഹപ്രവേശം നടത്താനായിരുന്നു തീരുമാനം. അപ്പോഴേക്കും താനും എത്താമെന്ന ഉറപ്പാണ് ജിനുവിനും ഏകമകൾ ജസീക്കയ്ക്കും ജോബി നൽകിയിരുന്നത്.

മകൾ ജസീക്ക തിരുവല്ല സെന്‍റ് മേരീസ് പബ്ലിക് സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ്. ജോബിയുടെ സംസ്കാരം നാളെ മേപ്രാൽ സെന്‍റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.