ഒന്നൊന്നായി ആംബുലൻസുകൾ; ഹൃദയം പിളർന്ന് ബന്ധുക്കൾ
Saturday, June 15, 2024 4:03 AM IST
പത്തനംതിട്ട: പ്രതീക്ഷകൾ ബാക്കിയാക്കി കടന്നുപോകുന്ന പ്രവാസികൾക്കു മുന്പിൽ ആദരവോടെ നാട്. ഇന്നലെ ഉച്ചകഴിഞ്ഞ് പത്തനംതിട്ട ജില്ല അതിർത്തിയായ എംസി റോഡിലെ ഇടിഞ്ഞില്ലത്ത് ജില്ലാ ഭരണകൂടത്തോടൊപ്പം ജനപ്രതിനിധികളും ഉദ്യോഗസ്ഥ വൃന്ദവും രാഷ്‌ട്രീയ നേതാക്കളും കാത്തുനിന്ന് ഏറ്റുവാങ്ങിയത് പത്തനംതിട്ടക്കാരും സമീപ ജില്ലക്കാരുമായ ആറുപേരുടെ മൃതദേഹങ്ങളാണ്.

കുവൈറ്റിൽനിന്നും പ്രത്യേക വിമാനത്തിൽ നെടുന്പാശേരിയിലെത്തിച്ച മൃതദേഹങ്ങൾ നോർക്ക ക്രമീകരിച്ച ആംബുലൻസുകളിലാണ് എത്തിച്ചത്. ബന്ധുക്കളുടെ താത്പര്യ പ്രകാരമാണ് മൃതദേഹങ്ങൾ അതാതു സ്ഥലത്തെ മോർച്ചറികളിലേക്ക് മാറ്റിയത്. ജില്ലാ ഭരണകൂടവും പോലീസും വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ കളക്ടർമാരായ എസ്. പ്രേം കൃഷ്ണൻ (പത്തനംതിട്ട), അലക്സ് വർഗീസ് (ആലപ്പുഴ), പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത് എന്നിവരും മുൻ എംഎൽഎ ജോസഫ് എം. പുതുശേരി അടക്കമുള്ള രാഷ്‌ട്രീയനേതാക്കളും ഇടിഞ്ഞില്ലത്ത് എത്തിയിരുന്നു.

തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി. ഉമ്മൻ, പാണ്ടനാട് സ്വദേശി മാത്യു ജോർജ്, പായിപ്പാട് സ്വദേശി ഷിബു വർഗീസ് എന്നിവരുടെ മൃതദേഹങ്ങൾ ഇടിഞ്ഞില്ലത്തുനിന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ എത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി. മല്ലപ്പള്ളി കീഴ്‌വായ്പൂര് സ്വദേശി സിബി ടി. ഏബ്രഹാമിന്‍റെ മൃതദേഹം മല്ലപ്പള്ളി ജോർജ് മാത്തൻ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.

പന്തളം സ്വദേശി ആകാശ് ശശിധരന്‍റേത് ഇടപ്പോൺ ജോസ്കോസ് ആശുപത്രി മോർച്ചറിയിലേക്കും അട്ടച്ചാക്കൽ സ്വദേശി സജു വർഗീസിന്‍റേത് അടൂർ ചായലോട് മൗണ്ട് സിയോൺ ആശുപത്രി മോർച്ചറിയിലേക്കുമാണ് കൊണ്ടുപോയത്. വാഴമുട്ടം സ്വദേശി മുരളീധരന്‍റെ മൃതദേഹം വൈകുന്നേരം വീട്ടിലെത്തിച്ച് സംസ്കരിച്ചു.

ആകാശിന്‍റെ സംസ്കാരം ഇന്ന്, ജോബിയുടേത് നാളെ

കുവൈറ്റിൽ മരിച്ച പന്തളം ഐരാണിക്കുടി ശോഭനാലയത്തിൽ ആകാശ് ശശിധരന്‍റെ സംസ്കാരം ഇന്നു നടക്കും. രാവിലെ 11ന് പൊതുദർശനത്തിനായി മൃതദേഹം വീട്ടിലെത്തിക്കും. രണ്ടിനാണ് സംസ്കാരം.

മേപ്രാൽ ചിറയിൽ മരോട്ടിമൂട്ടിൽ തോമസ് സി. ഉമ്മന്‍റെ (ജോബി) സംസ്കാരം നാളെ രണ്ടിന് മേപ്രാൽ സെന്‍റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. രാവിലെ 11 ഓടെ മൃതദേഹം വീട്ടിലെത്തിക്കും.

അട്ടച്ചാക്കൽ സ്വദേശി സജു വർഗീസിന്‍റെ സംസ്കാരം തിങ്കളാഴ്ച അട്ടച്ചാക്കൽ മാർത്തോമ്മാ പള്ളിയിലും കീഴ്‌വായ്പൂര് സ്വദേശി സിബി ടി. മാമ്മന്‍റെ സംസ്കാരം തിങ്കളാഴ്ച രണ്ടിന് കീഴ്‌വായ്പൂര് മാർത്തോമ്മാ പള്ളിയിലും നടക്കും. നിരണം സ്വദേശി മാത്യു ജോർജിന്‍റെ സംസ്കാരം തിങ്കളാഴ്ച പാണ്ടനാട്ടാണ്.