എ. ബഷീർ ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്
Friday, June 14, 2024 4:11 AM IST
ചിറ്റാർ: ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി കോൺഗ്രസിലെ എ. ബഷീർ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ച ബഷീറിനും സിപിഎമ്മിലെ നിഷയ്ക്കും അഞ്ചു വീതം വോട്ടുകളാണ് ലഭിച്ചത്. തുടർന്നാണ് നറുക്കെടുപ്പിലൂടെ നീങ്ങിയത്. രണ്ട് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

13 അംഗങ്ങളുണ്ടായിരുന്ന പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച സജി കുളത്തുങ്കൽ എൽഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിപ്പ് ലംഘനത്തിന് കോൺഗ്രസ് നൽകിയ പരാതിയിൽ സജി കുളത്തുങ്കലിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പിന്നീട് ഹൈക്കോടതിയും അയോഗ്യനാക്കി.

തുടർന്ന് ഇന്നലെയാണ് വീണ്ടും പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി വൈസ് പ്രസിഡന്‍റിനായിരുന്നു പ്രസിഡന്‍റിന്‍റെ ചുമതല. സജി കുളത്തുങ്കൽ അയോഗ്യനായതോടെ ഒന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെനിന്നുള്ള വിജയം നിലവിലെ സാഹചര്യത്തിൽ ഇരുമുന്നണികൾക്കും നിർണായകമാകും.