പാലിയേക്കര-കാട്ടൂക്കര റോഡ് തകർച്ചയിൽ
Friday, June 14, 2024 4:11 AM IST
തിരുവല്ല: നഗരത്തിലെ പാലിയേക്കര - കാട്ടൂക്കര റോഡ് സഞ്ചാരയോഗ്യമല്ലാതായി. നഗരസഭയുടെ 31, 32, 33 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് തകർച്ചയിലായിട്ടു നാളുകളായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകുന്നില്ല. റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

മഴക്കാലമായതോടെ റോഡ് മുഴുവനും രൂക്ഷമായ വെള്ളക്കെട്ടും കുഴികളും കാരണം യാത്ര ബുദ്ധിമുട്ടിലായി. മഴവെള്ളം നിറഞ്ഞു കിടക്കുന്ന കുഴികളിൽ ഇരുചക്രവാഹനങ്ങൾ ഇറങ്ങുന്പോൾ അപകടങ്ങൾ നിത്യസംഭവമാണ്.

അനേകം വീടുകളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശം കൂടിയാണിവിടം. നിരവധി കുട്ടികൾ പഠിക്കുന്ന ബസീലിയൻ പബ്ലിക് സ്കൂൾ ഈ റോഡരികിലാണ് സ്ഥിതി ചെയ്യുന്നത്. സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്ര ഏറെ ദുരിതപൂർണമാണ്.

നൂറു കണക്കിന് കുടുംബങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. തകർന്നു കിടക്കുന്ന പാത നഗരസഭയ്ക്കു തന്നെ നാണക്കേടാവുകയാണ്.