ആരോഗ്യമന്ത്രിക്കെതിരേ നടത്തുന്നത് വ്യാജപ്രചാരണം, റവന്യു ഭൂമി കൈയേറിയത് കോണ്‍ഗ്രസ്: ഉദയഭാനു
Friday, June 14, 2024 4:03 AM IST
പത്തനംതിട്ട: ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു. ഈ പ്രദേശത്ത് റവന്യു പുറമ്പോക്ക് ഭൂമി കൈയേറ്റം നടത്തിയത് കോണ്‍ഗ്രാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ മണ്ഡലം കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്നത് കൈയേറ്റ ഭൂമിയിലാണ്. നേരത്തേ 23 മീറ്റര്‍ വീതിയാണ് ഈ പ്രദേശത്തുണ്ടായിരുന്നത്. ഇന്നത് 17 മീറ്ററോളമായി ചുരുങ്ങിയിട്ടുണ്ട്.

നാടിന്‍റെ വികസനത്തിനെ വലിയ അളവില്‍ സഹായിക്കുന്ന ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ് പുനരുദ്ധാരണം ഏതുവിധത്തിലും തടസപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് നിലപാട്. ആരോഗ്യ മന്ത്രിക്കെതിരേ നടത്തുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.

വര്‍ഷങ്ങള്‍ക്കു മുമ്പേ മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് വാങ്ങിയ സ്ഥലമാണിത്. അവിടെ കെട്ടിടം നിര്‍മിക്കുന്ന സമയത്തുതന്നെ പൊതുമരാമത്തുമായി ബന്ധപ്പെട്ട് സ്ഥലത്തിന് അതിരും നിര്‍ണയിച്ചിരുന്നു. സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റുന്നതിന് റോഡിന്‍റെ അലൈന്‍മെന്‍റില്‍ തീരുമാനിച്ചിട്ടില്ല.

പൊതുമരാമത്ത് അധികൃതര്‍ തയാറാക്കിയ അലൈന്‍മെന്‍റില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. അലൈന്‍മെന്‍റ് നിര്‍ണയത്തില്‍ ഒരു തരത്തിലും ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ല . ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടത്തിനുള്ള കോണ്‍ഗ്രസ് ശ്രമം വിലപ്പോവില്ലെന്നും കെ. പി. ഉദയഭാനു പറഞ്ഞു.