അലൈന്‍മെന്‍റ് മാറ്റം നിഷേധിച്ച് മന്ത്രി; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
Friday, June 14, 2024 4:03 AM IST
പത്തനംതിട്ട: ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് നിര്‍മാണത്തില്‍ കൊടുമണ്‍ ഭാഗത്ത് അലൈന്‍മെന്‍റ് മാറ്റം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. ചില മാധ്യമങ്ങളും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തനിക്കും കുടുംബത്തിനും നേരെ നടത്തുന്നത് അസത്യ പ്രചാരണങ്ങളാണെന്ന് മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പിഡബ്ല്യുഡിയുടെ അലൈന്‍മെന്‍റ് തന്‍റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് ഇടപെട്ട് മാറ്റം വരുത്തിയെന്നത് തീര്‍ത്തും അസത്യമായ പ്രചാരണമാണെന്ന് മന്ത്രി വിശദീകരിച്ചു. താന്‍ എംഎല്‍എ ആകുന്നതിനും എത്രയോ വര്‍ഷം മുമ്പ് തന്‍റെ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ് കൊടുമണ്ണിലെ 22.5 സെന്‍റ് സ്ഥലമെന്ന് മന്ത്രി വ്യക്തമാക്കി.

1.89 കോടി രൂപ ബാങ്ക് വായ്പയെടുത്താണ് കെട്ടിടം വച്ചത്. ഇതിനു മുന്നിലൂടെയുള്ള ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്‍റെ നിര്‍മാണത്തിന് 2020ലാണ് കിഫ്ബി അനുമതി നല്‍കിയത്. വിവാദമായ സ്ഥലത്ത് റോഡിന്‍റെ വീതി 17 മീറ്ററാണ്. റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല.

2020ല്‍ കെആര്‍എഫ്ബി നിശ്ചയിച്ച അലൈന്‍മെന്‍റിലാണ് നിര്‍മാണം. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. സ്ഥലത്തെ അലൈന്‍മെന്‍റില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ രേഖകള്‍ സഹിതം വ്യക്തമാക്കുകയും സ്ഥലം അളന്നു കാണിക്കുകയും ചെയ്തിട്ടും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തു കൊടി നാട്ടുകയായിരുന്നു.

അലൈന്‍മെന്‍റ് മാറ്റിയെന്ന് അപകീര്‍ത്തിപ്പെടുത്തിയതിനെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.റോഡിനോടു ചേര്‍ന്ന് എതിര്‍വശത്തുള്ള കോണ്‍ഗ്രസ് ഓഫീസ് പുറമ്പോക്കിലാണെന്നും ഇവിടെ റോഡിനു 14 മീറ്റര്‍ മാത്രമേ വീതിയുള്ളൂവെന്നും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

കോണ്‍ഗ്രസ് ഓഫീസിനെ സംരക്ഷിക്കാന്‍ തന്നെ‍യും ഭര്‍ത്താവിനെയും വിവാദത്തിലേക്കു വലിച്ചിഴച്ച് അപമാനിക്കാന്‍ ചിലര്‍ ശ്രമിച്ചതായും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു. റോഡിനു സമീപത്തുള്ള മുഴുവന്‍ പുറമ്പോക്കുകളും അളക്കുകയും ഒഴിപ്പിക്കുകയും വേണമെന്നും വീണാ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.