കൊടുമണ്ണിലെ അലൈന്‍മെന്‍റ് വിവാദം : പ്രാദേശിക ഘടകങ്ങൾ പ്രസിഡന്‍റിനൊപ്പം; വെട്ടിലായി സിപിഎം ജില്ലാ നേതൃത്വം
Friday, June 14, 2024 4:03 AM IST
പത്തനംതിട്ട: ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് പുനര്‍നിര്‍മാണത്തിനിടെ കൊടുമണ്‍ സ്റ്റേഡിയത്തിനു സമീപം ഉണ്ടായ വളവില്‍ കുടുങ്ങി സിപിഎം ജില്ലാ നേതൃത്വം. പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ഭരണസമിതിയും പ്രസിഡന്‍റും സ്വീകരിച്ച നിലപാടിനെ ജില്ലാ സെക്രട്ടറി പരസ്യമായി തള്ളിയതോടെ ഇതുമായി ബന്ധപ്പെട്ടു പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നു. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിലപാടിനു പൂർണപിന്തുണയുമായി സിപിഎം കൊടുമൺ ഏരിയാ, ലോക്കൽ കമ്മിറ്റികളും രംഗത്തെത്തി.

അലൈന്‍മെന്‍റ് മാറ്റം ഉന്നയിച്ച കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരന്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സിപിഎം ഏരിയാ കമ്മിറ്റിയില്‍ വേണമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാമെന്നുവരെ ശ്രീധരന്‍ പറഞ്ഞു. എന്നാലും നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പഴയ പോലീസ് സ്‌റ്റേഷന്‍ മുതല്‍ വാഴവിളപ്പടി വരെയുള്ള ഭാഗത്തെ അലൈന്‍മെന്‍റ് പ്രകാരം നടത്തുന്ന പണികള്‍ക്കെതിരേ ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. നിലവിൽ പണി നടത്തുന്ന അലൈന്‍മെന്‍റില്‍ അപാകത ഉണ്ടെങ്കില്‍ മാറ്റിയെടുക്കണമെന്നും റോഡിന്‍റെ വീതി മറ്റുള്ള സ്ഥലങ്ങളിലെപ്പോലെതന്നെ വേണമെന്നും റോഡിന് വളവ് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍ ഇതു പരിഗണിക്കാതെ ഓട വളച്ചുതന്നെ പണിയുന്നതു കണ്ടാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കെ.കെ. ശ്രീധരന്‍ ഇടപെട്ടത്. എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മാണത്തിലെ അപാകത ശ്രദ്ധയില്‍പെട്ടതിനേത്തുടര്‍ന്ന് പണികള്‍ നിര്‍ത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.

റോഡ് നിര്‍മാണത്തില്‍ അപാകതയ്ക്കു കാരണം ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫാണെന്ന് ശ്രീധരന്‍ നടത്തിയ പരസ്യപ്രസ്താവനയെത്തുടര്‍ന്ന് കോൺഗ്രസ് സമരം ഏറ്റെടുക്കുകയും ചെയ്തു.