കുവൈറ്റ് ദുരന്തം വേദനാജനകം; സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ്
Friday, June 14, 2024 4:03 AM IST
പന്തളം: കുവൈറ്റിലെ മംഗഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം ദാരുണവും അത്യന്തം വേദനാജനകവുമായ സംഭവമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ദുരന്തത്തില്‍ മരണമടഞ്ഞ പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ്. നായരുടെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് പത്തനംതിട്ട ജില്ലയില്‍നിന്നാണ്. അതിതീവ്രമായ ദുഖത്തിലൂടെയാണ് ഓരോ കുടുംബവും കടന്നു പോകുന്നത്. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി കേന്ദ്രമന്ത്രാലയത്തിന്‍റെ അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്‍റര്‍നാഷണല്‍ കോണ്ടാക്ട് നമ്പര്‍, നോര്‍ക്ക റൂട്ട്സ് ഹെല്‍പ് ഡെസ്‌ക് എന്നിവ ആരംഭിച്ചിട്ടുണ്ട്. തുടര്‍നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം എംബസി മുഖേനയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടും സാധ്യമായ എല്ലാ സഹായങ്ങളുമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി വീണാ ജോർജിനൊപ്പം പന്തളത്ത് ആകാശിന്‍റെ വീട് സന്ദർശിച്ചു. അടിയന്തര ഇടപെടലിനായി കേന്ദ്ര സര്‍ക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.

കോന്നിയിലെ വീടുകളിലെത്തി കെ.യു. ജനീഷ് കുമാർ

കോന്നി: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച കോന്നി നിയോജക മണ്ഡലപരിധിയിലെ രണ്ട് പേരുടെയും വീടുകൾ കെ.യു. ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു. കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ ശാലോം വില്ലയിൽ സജു വർഗീസ്,

വാഴമുട്ടം പുളിനിൽക്കുന്നതിൽ പി.വി. മുരളീധരൻ എന്നിവരുടെ വീടുകളാണ് എംഎൽഎ സന്ദർശിച്ചത്. സജുവിന്‍റെയും മുരളീധരന്‍റെയും കുടുംബാംഗങ്ങളോട് എംഎൽഎ അനുശോചനം അറിയിച്ചു.