കുവൈറ്റ് ദുരന്തം പത്തനംതിട്ടയ്ക്കു തേങ്ങലായി
Friday, June 14, 2024 4:03 AM IST
പത്തനംതിട്ട: കുവൈറ്റ് ദുരന്തം പത്തനംതിട്ടയെ അക്ഷരാർഥത്തിൽ ദുഃഖസാന്ദ്രമാക്കി. ജില്ലയിൽനിന്നുള്ള ആറുപേരുടെ മരണമാണ് ഇതേവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിലൊരാൾ നിലവിൽ ആലപ്പുഴ ജില്ലയിലെ പാണ്ടനാട്ടാണ് താമസമെങ്കിലും നിരണം സ്വദേശിയായ ഇദ്ദേഹത്തിന്‍റെ കുടുംബബന്ധം പത്തനംതിട്ടയിലാണ്.

ജില്ലക്കാരായ നിരവധിയാളുകൾ തീപിടിത്തത്തിൽ പൊള്ളലേറ്റും വീഴ്ചയിലും മറ്റും പരിക്കേറ്റും ചികിത്സയിലുണ്ട്. പത്തനംതിട്ട സ്വദേശികളായ നിരവധിയാളുകൾ ജോലി ചെയ്തിരുന്ന സ്ഥാപനമാണ് എൻബിടിസി കന്പനി. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.

തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി. ഉമ്മൻ (ജോബി, 37), മല്ലപ്പള്ളി കീഴ് വായ്പൂര് തേവരോട്ട് സിബിൻ ടി. ഏബ്രഹാം (31), നിരണം സ്വദേശി മാത്യു ജോർജ് (54), പന്തളം ഐരാണിക്കുഴി ശോഭാലയത്തിൽ ആകാശ് എസ്. നായര്‍ (31) കോന്നി അട്ടച്ചാക്കല്‍ ചെന്നശേരിൽ സജു വര്‍ഗീസ് (56),

വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരന്‍ നായർ (61) എന്നിവരുടെ മരണമാണ് ഇതേവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. മന്ത്രി വീണാ ജോർജ് പന്തളത്ത് ആകാശിന്‍റെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.

ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ വൈകുന്നേരം എല്ലാ വീടുകളിലും എത്തി. സർക്കാരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ നീങ്ങുകയാണെന്ന് കളക്ടർ പറഞ്ഞു. സാന്ത്വന വാക്കുകളുമായി ജനപ്രതിനിധികളടക്കം നിരവധിയാളുകൾ എത്തിയെങ്കിലും പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങൾക്ക് ഇതൊങ്ങും മതിയാകുന്നവയായിരുന്നില്ല.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിട്ട് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം എല്ലാ വീടുകളിലും ഒത്തുകൂടി.

നടപടികൾ വേഗത്തിലാക്കാൻ അഭ്യർഥിച്ചതായി ആന്‍റോ ആന്‍റണി എംപി

മല്ലപ്പള്ളി: കുവൈറ്റ് ദുരന്തത്തെത്തുടർന്ന് ദുഃഖത്തിലായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും വേഗത്തിൽ ലഭ്യമാക്കാനും മരിച്ചവരുടെ മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനും കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചതായി ആന്‍റോ ആന്‍റണി എംപി. കുവൈറ്റ് ദുരന്തത്തിൽ മരിച്ച കീഴ്‌വായ്പൂര് സ്വദേശി സിബിൻ ടി. ഏബ്രഹാമിന്‍റെ ഭവനത്തിൽ സന്ദർശനത്തിയതായിരുന്നു എംപി.

സിബിന്‍റെ പിതാവിനെയും ഭാര്യയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, മുൻ എംഎൽഎ ജോസഫ് എം.പുതുശേരി, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കുഞ്ഞുകോശി പോൾ, എബി മേക്കരിങ്ങാട്ട് , ബെൻസി അലക്സ്, സുഭാഷ് കുമാർ, കെ.ജി. സാബു തുടങ്ങിയവരും എംപിക്കൊപ്പമുണ്ടായിരുന്നു.

സിബിന്‍റെ പിതാവ് 18 വർഷം കുവൈറ്റിൽ ജോലി നോക്കിയശേഷം ഇപ്പോൾ നാട്ടിലുണ്ട്. ഏക സഹോദരി ഷീബ നഴ്സായി കുവൈറ്റിൽ കുടുംബസമേതം നാലുവർഷമായി താമസിച്ചു വരികയാണ്.