കുന്പനാട്ട് കുടുങ്ങിയത് വാഹനം പൊളിച്ചുവില്പന "സംരംഭ'മാക്കിയ യുവസംഘം
Thursday, June 13, 2024 4:24 AM IST
കുമ്പനാട്: കുമ്പനാട്ട് ഇരുനില വീട് കേന്ദ്രീകരിച്ച് വര്‍ക്ക്‌ഷോപ്പിന്‍റെ മറവില്‍ മോഷണവാഹനങ്ങള്‍ പൊളിച്ചു വില്പന നടത്തിയിരുന്ന സംഘം വിദ്യാസന്പന്നരും സാങ്കേതിക വിദഗ്ധരുമെന്ന് പോലീസ്. ആഡംബരജീവിതം നയിച്ചുവന്നിരുന്ന സംഘത്തിന്‍റെ മോഷണരീതി പോലീസിനെപ്പോലും ഞെട്ടിക്കുന്നതായിരുന്നു.

ഐടിഐ, പോളിടെക്നിക്, ബിസിഎയും പഠനങ്ങൾ പൂർത്തിയാക്കിയ യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് വാഹനങ്ങൾ പൊളിച്ചു നീക്കുകയും രൂപങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നത്. ഒരു പുതിയ സംരംഭം എന്ന നിലയിലാണ് ആഡംബര വാഹനങ്ങള്‍ മോഷ്ടിച്ച് സ്‌പെയര്‍ പാർട്സുകളാക്കി വില്പന നടത്തിവന്നിരുന്നതെന്നു പറയുന്നു.

വൈകുന്നേരങ്ങളില്‍ കാറുകളില്‍ സംഘം ഒന്നിച്ച് യാത്രചെയ്യും. പലപ്പോഴും കൊച്ചി പോലെയുള്ള നഗരത്തിലേക്കാണ് യാത്ര. യാത്രയില്‍ തിരക്കുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബൈക്കുകള്‍ മോഷ്ടിച്ചുകൊണ്ടിരുന്നത്.

പ്രധാനറോഡുകളും ടോള്‍ പ്ലാസകളും ഒഴിവാക്കിയാണ് ബൈക്കുകള്‍ കടത്തുന്നത്. തിരുവല്ലയില്‍നിന്നും ഒരു ആഡംബര ബൈക്ക് മോഷ്ടിച്ചത് അപകടം നടന്ന സ്ഥലത്തുനിന്നായിരുന്നു. ഇരുചക്ര വാഹനങ്ങളില്‍ രൂപമാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന യുവാക്കളാണ് ഇവരുടെ ഇടപാടുകാരില്‍ ഏറെയും.

കൊച്ചിയിലെ പനമ്പിള്ൊളി നഗറില്‍നിന്നും ഒരു ബൈക്ക് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തിയത്. മോഷണസംഘത്തിലുള്ള അഖില്‍ ജയന്‍റെ അമ്മയുടെ പേരിലാണ് കാറിന്‍റെ രജിസ്ട്രേഷൻ. ഇവരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണം കുമ്പനാട് എത്തിയത്.

എറണാകുളം എസിപി പി. രാജ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അഖില്‍ ജയന്‍ (22), മനു (19), നിരഞ്ജന്‍ (27), ജോണ്‍സ് (30) എന്നിവരാണ് അറസ്റ്റിലായ സംഘത്തിലുള്ളത്.