തിരുവല്ല നഗരസഭ ഉപാധ്യക്ഷസ്ഥാനം എൽഡിഎഫിന്
Thursday, June 13, 2024 4:24 AM IST
തിരുവല്ല: തിരുവല്ല നഗരസഭാ കൗൺസിലിൽ മൂന്നംഗങ്ങളുടെ അധിക പിന്തുണ ഉണ്ടായിട്ടും യുഡിഎഫിന് ഉപാധ്യക്ഷ സ്ഥാനം നഷ്ടം. നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ ജിജി വട്ടശേരിൽ വൈസ് ചെയർമാനായി.

വൈസ് ചെയർമാനായിരുന്ന ജോസ് പഴയിടം (കേരള കോൺഗ്രസ്) യുഡിഎഫ് ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുഡിഎഫിൽനിന്ന് കോൺഗ്രസിലെ മാത്യു ചാക്കോയാണ് ഉപാധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചത്. എൻസിപി ജില്ലാ പ്രസിഡന്‍റുകൂടിയായ ജിജി വട്ടശേരിയെ എൽഡിഎഫും നിർദേശിച്ചു.

വോട്ടെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യവോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പ് എൽഡിഎഫിനെ തുണച്ചു. യുഡിഎഫിലെ രണ്ടു വനിതാ കൗൺസിലർമാർ വോട്ട് അസാധുവാക്കിയതോടെയാണ് എല്‍ഡിഎഫിന് ഒപ്പമെത്താന്‍ സാധിച്ചത്. വോട്ട് പാഴാക്കിയവർ ഇരുവരും നഗരസഭയുടെ മുൻ അധ്യക്ഷരുമാണ്.

കേരള കോൺഗ്രസിലെ ഷീല വര്‍ഗീസും കോണ്‍ഗ്രസിലെ ബിന്ദു ജയകുമാറും ചെയ്ത വോട്ടുകളാണ് അസാധുവായത്. വോട്ടെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 15 വീതം വോട്ടുകളാണ് സാധുവായി ലഭിച്ചത്.

സ്വതന്ത്രനും എസ്ഡിപിഐ അംഗവും യുഡിഎഫിന് വോട്ട് ചെയ്തു. മുൻ വൈസ് ചെയർമാൻ ജോസ് പഴയിടം വിദേശത്തായതിനാൽ വോട്ട് ചെയ്യാൻ എത്തിയില്ല. ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മൂന്നാമത്തെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. ഭൂരിപക്ഷം ലഭിച്ച യുഡിഎഫിലെ കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിൽ രണ്ടരവർഷത്തെ വീതം ധാരണയുണ്ടായിരുന്നു. ഇതിൽതന്നെ ഇരുപാർട്ടികളും ഉൾപാർട്ടി ധാരണകളുമുണ്ടാക്കി.

തുടർന്ന് ആദ്യധാരണ നീണ്ടുപോയതോടെ തർക്കങ്ങളായി. ചെയർപേഴ്സണായിരുന്ന ബിന്ദു ജയകുമാർ രാജിവച്ചതിനെത്തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണത്തിലുമെത്തി. പിന്നീട് എൽഡിഎഫിനെ താഴെയിറക്കി 2023 മാർച്ചിൽ യുഡിഎഫ് വീണ്ടും ഭരണം പിടിച്ചു. തുടർന്ന് ധാരണ നടപ്പാക്കാൻ വൈസ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞു.

കോൺഗ്രസിന്‍റെ കൈവശമുള്ള അധ്യക്ഷ സ്ഥാനം ഒഴിയാൻ കേരള കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 15ന് ഇത് ഒഴിയുമെന്ന ധാരണയിലാണ് ഇന്നലെ യുഡിഎഫ് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് കേരള കോൺഗ്രസ് നിർദേശിക്കുമെന്നു കരുതുന്ന ഷീല വർഗീസ് തന്നെ വോട്ട് അസാധുവാക്കിയത് തിരിച്ചടിയായിട്ടുണ്ട്.

യുഡിഎഫ് -16, എല്‍ഡിഎഫ് -14, എന്‍ഡിഎ -7, എസ്ഡിപിഐ -1, സ്വതന്ത്രന്‍ -1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.

കൗൺസിലർമാരോടു വിശദീകരണം തേടി

പത്തനംതിട്ട: തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് അസാധുവാക്കിയ കോൺഗ്രസ് കൗൺസിലർ ബിന്ദു ജയകുമാറിനോടു ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലും കേരള കോൺഗ്രസ് കൗൺസിലർ ഷീലാ വർഗീസിൽനിന്നു ‌ജില്ലാ പ്രസിഡന്‍റും യുഡിഎഫ് ചെയർമാനുമായ വർഗീസ് മാമ്മനും വിശദീകരണം ആവശ്യപ്പെട്ടു.

അതാത് പാർട്ടികൾ നൽകിയ വിപ്പ് ഇരുവരും ലംഘിച്ചുവെന്നാണ് വിലയിരുത്തൽ. തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയം കോൺഗ്രസ് ഗൗരവമായി കാണുമെന്ന് തിരുവല്ല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ഈപ്പൻ കുര്യൻ പറഞ്ഞു.

നഗരസഭയുടെ മുൻ അധ്യക്ഷർ കൂടിയായ ഇരുവർക്കും വോട്ടിംഗിൽ ഗുരുതരമായ പിഴവാണ് വന്നിരിക്കുന്നത്. യുഡിഎഫ് പാർലമെന്‍റ് പാർട്ടി യോഗം ചേർന്ന് വോട്ട് രേഖപ്പടുത്തുന്നതു സംബന്ധിച്ച് സ്റ്റഡി ക്ലാസ് ഉൾപ്പെടെ നൽകിയിരുന്നതാണെന്നും ഈപ്പൻ കുര്യൻ പറഞ്ഞു.