കൊടുമണ്ണിൽ ഓടനിർമാണത്തിൽ അപാകം: ആരോപണം ഉന്നയിച്ച പഞ്ചായത്ത് പ്രസിഡന്‍റിനോടു വിശദീകരണം തേടാന്‍ സിപിഎം
Thursday, June 13, 2024 4:24 AM IST
പത്തനംതിട്ട: ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫിനെതിരേ പരസ്യ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗവും സിഐടിയു നേതാവും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ കെ.കെ. ശ്രീധരനോടു സിപിഎം വിശദീകരണം തേടും.

സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നേരിട്ട് ഇടപെട്ട ഒരു വിഷയത്തില്‍ യുഡിഎഫിനു സഹായകരമായ രീതിയില്‍ നിലപാട് സ്വീകരിച്ച് പാര്‍ട്ടിയെ വെട്ടിലാക്കിയെന്നാണ് ആരോപണം. തനിക്കോ കുടുംബത്തിനോ നേരിട്ട് ബന്ധമില്ലാത്ത വിഷയത്തില്‍ അനാവശ്യമായി വലിച്ചിഴയ്ക്കുകയും വിവാദം ഉണ്ടാക്കുകയും ചെയ്തതില്‍ മന്ത്രി വീണാ ജോര്‍ജും പാര്‍ട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന.

ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്‍റെ പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായ ഓടയുടെ അലൈന്‍മെന്‍റ് മന്ത്രിയുടെ ഭര്‍ത്താവ് ഇടപെട്ട് മാറ്റിയെന്ന ആരോപണമാണ് കെ.കെ. ശ്രീധരന്‍ ചൊവ്വാഴ്ച പരസ്യമായി ഉന്നയിച്ചത്. ഇതേത്തുടർന്ന് യുഡിഎഫ് സമരം ശക്തിപ്പെടുത്തുകയും ഇന്നലെ കൊടുമണ്ണിൽ ഹർത്താൽ ആചരിക്കുകയും ചെയ്തു.

കൊടുമണ്‍ സ്റ്റേഡിയത്തിന് എതിര്‍വശത്ത് ജോര്‍ജ് ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്പില്‍ ഓട നിര്‍മാണത്തിനായി നേരത്തെ എടുത്തിരുന്ന അലൈന്‍മെന്‍റില്‍ മാറ്റംവരുത്തിയെന്നാണ് ആരോപണം. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം സംരക്ഷിക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അലൈന്‍മെന്‍റ് മാറ്റിയെന്ന് കെ.കെ. ശ്രീധരൻ ആരോപിച്ചിരുന്നു.

റോഡ് നിര്‍മാണത്തില്‍ ഇതേവരെ എതിര്‍പ്പുകളുണ്ടായിട്ടില്ലെന്നും ഈ ഭാഗത്തു മാത്രമാണ് തര്‍ക്കമെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ വിളിച്ചുവരുത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതും ജോര്‍ജ് ജോസഫാണെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി. വിവാദ സ്ഥലത്ത് ഓടയ്ക്കു വളവുണ്ടെന്നും അലൈന്‍മെന്‍റില്‍ ഇതുള്ളതാണെന്നുമാണ് കിഫ്ബി ഉദ്യോഗസ്ഥരുടെ വിശദീകരണം. സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ ഒഴിവാക്കിയാണ് അലൈന്‍മെന്‍റ് തയാറാക്കിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

റോഡ് കൈയേറിയിട്ടില്ലെന്ന് ജോര്‍ജ് ജോസഫ്

പത്തനംതിട്ട: കൊടുമണ്ണില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട സ്ഥലം താന്‍ കൈയേറിയിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ്. റോഡിന്‍റെ അലൈന്‍മെന്‍റ് വര്‍ഷങ്ങള്‍ക്കു മുമ്പ്എടുത്തതാണ്. അതിനുശേഷമാണ് താന്‍ കെട്ടിടം പണിയുന്നത്.

ഓടനിര്‍മാണം നേരത്തെ എടുത്ത അലൈന്‍മെന്‍റിലൂടെ തന്നെയാണെന്നാണ് കരുതുന്നത്. ഒരു ഇടപെടലും താനോ മന്ത്രിയോ നടത്തിയിട്ടില്ല. മറിച്ചുള്ള ആരോപങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും കെ.കെ. ശ്രീധരനുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ജോർജ് ജോസഫിനെ പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറി

കൊടുമണ്ണില്‍ ജോര്‍ജ് ജോസഫ് സ്ഥലം കൈയേറിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. ഏഴംകുളം - കൈപ്പട്ടൂർ റോഡിനു നേരത്തെയുള്ള അലൈന്‍മെന്‍റിലൂടെയാണ് ഓടനിര്‍മാണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ച ഉദയഭാനു നിർമാണം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ചില നിർദേശങ്ങൾ നൽകിയിരുന്നതായും പറയുന്നു. സിപിഎം ജില്ലാകമ്മിറ്റിയംഗം കൂടിയായ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരന്‍റെ നിലപാടിനെയാണ് ജില്ലാ സെക്രട്ടറി തള്ളിയിരിക്കുന്നത്.

അലൈൻമെന്‍റ് മാറ്റി വീതികൂട്ടണമെന്ന് പഞ്ചായത്ത് പ്രമേയം

ഏഴംകുളം - കൈപ്പട്ടൂർ റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് പഴയ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ മുതൽ വാഴവിളപാലം വരെയുള്ള ഭാഗത്ത് നിലവിലെ അലൈൻമെന്‍റിൽ അപാകം ഉള്ളതിനാൽ ഇതു മാറ്റി വീതി കൂട്ടി പണിയണമെന്നാവശ്യപ്പെട്ട് കൊടുമൺ ഗ്രാമപഞ്ചായത്ത് കഴിഞ്ഞദിവസം പ്രമേയം പാസാക്കി.

സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത് ഭരണസമിതി കൊണ്ടുവന്ന പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. പണികളിൽ അപാകം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്ഥലം എംഎൽഎ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു.

കിഫ്ബി, പിഡബ്ല്യുഡി, ജലഅഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണ്.

യുഡിഎഫ് ഹർത്താൽ ആചരിച്ചു

കൊടുമൺ: ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട അപാകതകൾക്കും സമരം ചെയ്ത കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കൊടുമൺ പഞ്ചായത്തിൽ ഇന്നലെ യുഡിഎഫ് ഹർത്താൽ ആചരിച്ചു.

മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മുന്പിൽ ഓടയുടെ അലെൻമെന്‍റ് മാറ്റിയതിനെതിരേ സമരം ചെയ്തവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഓടനിർമാണം ശരിയായ ദിശയിൽ നടത്തുന്നതുവരെ സമരം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ഹർത്താലിനെത്തുടർനന് കൊടുമൺ, ചന്ദനപ്പള്ളി തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ, സ്കുളുകൾ എന്നിവ പ്രവർത്തിച്ചില്ല. വൈകുന്നേരം നടന്ന പ്രതിഷേധ യോഗം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്‍റ് അനിൽ കൊച്ചുമൂഴിക്കൽ അധ്യക്ഷത വഹിച്ചു. എം.ജി. കണ്ണൻ, സഖറിയ വർഗീസ്, ബിജു ഫിലിപ്പ്, എ. വിജയൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, മുല്ലൂർ സുരേഷ്, അജികുമാർ രണ്ടാംകുറ്റി, എ.ജി. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.