ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണത്തിലെ അപാകത: കൊടുമണ്ണിൽ തർക്കം, ഇന്ന് ഹർത്താൽ
Wednesday, June 12, 2024 4:15 AM IST
കൊടുമൺ: കിഫ്ബി പദ്ധതിയിൽ വികസിപ്പിക്കുന്ന ഏഴംകുളം-കൈപ്പട്ടൂർ റോഡ് പണിയിൽ അപാകമെന്നു പരാതി. പലഭാഗത്തും വീതി കുറഞ്ഞതോടെ പ്രതിഷേധം ശക്തമായി. കൊടുമണ്ണിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനിൽ കൊച്ചുമൂഴിക്കൽ അറിയിച്ചു.

43 കോടി രൂപ മുടക്കി 12 മീറ്റർ വീതിയിലാണ് ഏഴംകുളം റോഡ് വികസനം. കിഫ്ബിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതിയിൽ ഒമ്പത് മീറ്റർ വീതിയിൽ ബിഎം ബിസി നിലവാരത്തിലാണ് ടാറിംഗ് നടത്തുന്നത്. എന്നാൽ, പലയിടത്തും റോഡിന്‍റെ അലൈൻമെന്‍റ് മാറ്റുന്നതായാണ് പരാതി. പാലങ്ങളുടെയും ഓടകളുടെയും നിർമാണം ശാസ്ത്രീയമായിട്ടല്ലെന്നു നാട്ടുകാർ പറയുന്നു. കൊടുമൺ ജംഗ്ഷൻ, സ്റ്റേഡിയം ഭാഗം, ചന്ദനപ്പള്ളി ഫെഡറൽ ബാങ്കിന് മുൻവശം എന്നിവിടങ്ങളിൽ വീതി കുറവാണെന്ന ആക്ഷേപം നിലനിൽക്കവേയാണ് ഇന്നലെ പരസ്യമായ തർക്കങ്ങളും സമരവും നടന്നത്.

കോൺഗ്രസ് ഇടപെട്ടു, റോഡിൽ സമരം

കൊടുമൺ: സ്റ്റേഡിയത്തിന് സമീപം റോഡിന് വീതി ഇല്ലെന്നും ഓട നിർമാണത്തിൽ അപാകതയെന്നും ആരോപിച്ച് ഇന്നലെ രാവിലെ മുതൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ഡോ. ജോർജ് ജോസഫ് ഇടപെട്ട് ഓട നിർമാണത്തിന്‍റെ അലൈൻമെന്‍റ് മാറ്റിയെന്നും ഇതോടെ ഓട വളഞ്ഞുവെന്നുമാണ് കോൺഗ്രസ് പരാതിയായി ഉന്നയിച്ചത്. വാഴവിളപ്പടി മുതൽ പോലീസ് സ്റ്റേഷൻ റോഡ് വരെ ഒരേരീതിയിലാകണം നിർമാണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഇന്നലെ രാവിലെ നേരിട്ട് സ്ഥലത്തെത്തി റോഡ് കൈയേറിയുള്ള ഓട നിർമാണത്തിനു നിർദേശം കൊടുത്തതാണ് തർക്കത്തിന് ഇടയാക്കിയത്. ഇതറിഞ്ഞ് സിപിഎം ഭരണത്തിലുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരൻ എത്തി നിർമാണം തടയുകയും ചെയ്തു.

റോഡ് കൈയേറിയാണ് ഓട നിർമിക്കുന്നതെന്നാണ് പ്രധാന ആരോപണം. നേരത്തെ ഗ്രാമപഞ്ചായത്ത് തലത്തിൽ പൊതുമരാമത്ത് വകുപ്പ് ഉഗ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ യോഗം കൂടി തീരുമാനിച്ചതിൽനിന്നും വ്യത്യസ്തമായാണ്ഇപ്പോൾ നിർമാണം നടന്നത്.
മന്ത്രി ഭർത്താവിന്‍റെ കെട്ടിടം സംരക്ഷിക്കാനാണ് ഇത് ചെയ്തതെന്നാണ് കോൺഗ്രസ് ആരോപണം.

ബഹളത്തെത്തുടർന്ന് തുടർന്ന് കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജികുമാർ രണ്ടാംകുറ്റി, എ.ജി. ശ്രീകുമാർ തുടങ്ങി ഏഴു പേരുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തതിൽ പ്രതിഷേധിച്ച് കൊടുമണ്ണിൽ വൈകുന്നേരം കോൺഗ്രസ് പ്രകടനവും നടന്നു.

മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് അലൈൻമെന്‍റ് മാറ്റിയെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്‍റും

കൊടുമൺ: ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ഡോ. ജോർജ് ജോസഫ് ഇടപെട്ടുവെന്ന ആരോപണവുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ. ശ്രീധരൻ രംഗത്ത്.

സ്റ്റേഡിയത്തിന് എതിർവശത്ത് ജോർജ് ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്പിൽ ഓട നിർമാണത്തിനായി നേരത്തെ എടുത്തിരുന്ന അലൈൻമെന്‍റിൽ മാറ്റംവരുത്തിയെന്നാണ് കെ.കെ. ശ്രീധരന്‍റെ ആരോപണം. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം സംരക്ഷിക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അലൈൻമെന്‍റ് മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.

റോഡ് നിർമാണത്തിൽ ഇതേവരെ എതിർപ്പുകളുണ്ടായിട്ടില്ലെന്നും ഈ ഭാഗത്തു മാത്രമാണ് തർക്കമെന്നും ശ്രീധരൻ പറഞ്ഞു. പോലീസിനെ വിളിച്ചുവരുത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചതും ജോർജ് ജോസഫാണെന്നും ശ്രീധരൻ കുറ്റപ്പെടുത്തി. വിവാദ സ്ഥലത്ത് ഓടയ്ക്കു വളവുണ്ടെന്നും അലൈൻമെന്‍റിൽ ഇതുണ്ടെന്നും കിഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തെ ട്രാൻസ്ഫോർമർ ഒഴിവാക്കിയാണ് അലൈൻമെന്‍റ് തയാറാക്കിയതെന്നും ഇവർ ചൂണ്ടിക്കാട്ടി.

എന്നാൽ, റോഡ് നിർമാണത്തിൽ ഇടപെട്ടില്ലെന്നും താൻ കെട്ടിടം നിർമിക്കുന്നതിനു മുന്പേ അലൈൻമെന്‍റ് എടുത്തതാണെന്നും ജോർജ് ജോസഫ് പറഞ്ഞു. റോഡ് വീതി കൂട്ടുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.