കുണ്ടറ : വളർത്തുനായയുടെ സഞ്ചയനം ആദര സൂചകമായി നടത്തി പ്രിയപ്പെട്ടവർ. കശുവണ്ടി വ്യവസായി കൊല്ലം കടപ്പാക്കട സ്വാസ്‌തികയിൽ സോമരാജ െ ന്‍റയും കുടുംബത്തി െ ന്‍റയും വളർത്തുനായ കുട്ടപ്പായി എന്ന വിസ്കിയുടെ സഞ്ചയനമാണ് പ്രിയപ്പെട്ടവരെയെല്ലാം ക്ഷണിച്ച് നടത്തിയത്.

സഞ്ചയന കത്തിലെ വരികൾ ഇങ്ങനെ. ‘ഞങ്ങളുടെ മാലാഖ വിസ്കി - കുട്ടപ്പായിയുടെ സ്നേഹസ്‌മരണയ്ക്ക്... സോമരാജൻ ,അച്ഛൻ, രജിത, അമ്മ, വൈശാഖ്, സഹോദരൻ, നിള, സഹോദരി'.'അവൻ ഞങ്ങൾക്ക് നായക്കുട്ടിയല്ലായിരുന്നു. ഇളയ മകൻ തന്നെയായിരുന്നു. അത്രയ്ക്കു ഞങ്ങൾ അവനെ സ്നേഹി ച്ചു. അവൻ തിരിച്ചും. രജിതയുടെ വാക്കുകളിൽ സ്നേഹത്തി െ ന്‍റ ' കണ്ണീർ നനവാണ് ഉള്ളത്.

ചീരാങ്കാവ് നിള ഇൻ ഹോട്ടലിലായിരുന്നു വിസികിയുടെ സഞ്ചയന ചടങ്ങ് നടന്നത്. ആദ്യം പ്രാർഥന, പിന്നെ അവ െ ന്‍റ ഓർമകൾ പങ്കുവച്ച് പ്രാതൽ. കുട്ടപ്പായിയെ സ്നേഹിച്ചവരെയെല്ലാം കത്തിലൂടെ അച്ഛനും അമ്മയും സഹോദരങ്ങളും ക്ഷണിച്ചിരുന്നു. സോമരാജ െ ന്‍റ കുടുംബത്തിലെ ഒരു അംഗമായിരുന്നു കുട്ടപ്പായി എന്ന നായ.

പഗ് ഇനത്തിൽപെട്ട അവനെ 45 ദിവസം പ്രായമുള്ളപ്പോൾ സോമരാജന്‍റെ മകൻ വൈശാഖ് എറണാകുളത്തു നിന്നു കൊണ്ടുവന്നതാണ്. നല്ല തിരിച്ചറിവും വകതിരിവും ഉണ്ടായിരുന്ന നായക്കുട്ടിക്ക് അവർ 'വിസ്കി' എന്നു പേരിട്ടു. ഓമനപ്പേര് ‘കുട്ടപ്പായി'. അന്നുമുതൽ ഊണും ഉറക്കവും എല്ലാം വീട്ടുകാർക്ക് ഒപ്പമായിരുന്നു കുട്ടപ്പായി. വാരിക്കൊടുത്താലേ ഭക്ഷണം കഴിക്കൂ.

കുടുംബത്തി െന്‍റ എല്ലാ യാത്രകളിലും വിസ്കിയും കൂടെ ഉണ്ടാവും.അവന്‍റെ എല്ലാ പിറന്നാളുകളും കുടുംബത്തിന് ആഘോഷമായിരുന്നു. ഇടയ്ക്ക് സോമരാജനും ഭാര്യ രജിതയും ഫാക്‌ടറികളിൽ പോകുമ്പോൾ അവർക്കൊപ്പം വിസ്കിയും ഉണ്ടാവും. തൊഴിലാളികൾക്കും അവൻ പ്രിയപ്പെട്ടവനായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്‌യായിരുന്നു 11 വയസുള്ള അവ െ ന്‍റ വിയോഗം. രാവിലെ ഒരു ശ്വാസംമുട്ടൽ, പതിവ് ഡോക്‌ടറെ വിളിച്ചു മരുന്നു നൽകി. ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ മടി കാണിച്ചു. എന്നിട്ടും വാരിക്കൊടുത്തതു കഴിച്ച ശേഷം തലതാഴ്ത്തി അവൻ കിടന്നു. പിന്നെ കണ്ണു തുറന്നില്ല. പ്രായാധിക്യം കൊണ്ടുള്ള ഹൃദയാ ഘാതമായിരുന്നു മരണകാരണം.

പെട്ടിയിലായിരുന്നു അടക്കം. കർമങ്ങളും നടത്തി. 16 കഴിഞ്ഞാൽ പറശിനിക്കടവ് മുത്തപ്പ െ ന്‍റ സന്നിധിയിൽ അവന്‍റെ ഒരു വെള്ളിരൂപം സമർപ്പിക്കാനിരിക്കുകയാണ് കുടുംബം. കുട്ടപ്പായിയെ സംസ്ക‌രിച്ച സ്ഥലത്ത് സ്മൃതി കുടീരവും ഒരുക്കുന്നുണ്ട്. അവിടെ വയ്ക്കാൻ കുട്ടപ്പായിയുടെ കുഞ്ഞു പ്രതിമ സോമരാജന്‍റെ മകൾ നിള ഓർഡർ ചെയ്തിരിക്കുകയാണ്.