കരാറുകാരുടെയും തൊഴിലാളികളുടെയും സമരം റേഷൻ വിതരണത്തെ ബാധിക്കും
Sunday, June 16, 2024 3:29 AM IST
കൊല്ലം :നാഷണൽ ഫുഡ് സേഫ്റ്റി അഥോറിറ്റി ഗോഡൗണിൽ നിന്ന് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിച്ച വകയിൽ കോടിക്കണക്കിനു രൂപ കുടിശിക വരുത്തിയതിനാൽ ഗോഡൗണുകളിൽ നിന്നും സാധനങ്ങൾ കയറ്റി റേഷൻ ഡിപ്പോയിൽ എത്തിക്കാൻ കരാറുകാരായവാഹന ഉടമകൾ തയാറാകാത്തത് റേഷൻ സംവിധാനത്തെ തകർക്കുമെന്ന് ചുമട്ടുതൊഴിലാളി ഫെഡറേഷൻ - യൂടിയൂസി പ്രസിഡന്‍റ് ഇടവനശേരി സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

കയറ്റിറക്ക് തൊഴിലാളികൾക്ക് കരാർ ഉടമ ക്ഷേമനിധി വിഹിതം അടക്കാത്തതിനാൽ രണ്ടുമാസമായി ശമ്പളം മുടങ്ങിയിരിക്കുന്നു. സ്കൂളുകൾ തുറന്ന സമയത്ത് ശമ്പളം മുടക്കം വരുത്തിയതിന് തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്.

കൂടാതെ തൊഴിലാളികൾക്ക് കൂലി പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടത്പരിഹരിച്ചിട്ടില്ലാത്തതിനാൽ കരാറുകാരുടെ സമരവും തൊഴിലാളികളുടെ സമരവും മൂലം റേഷൻകടകളിൽ സാധനങ്ങൾ എത്തുന്നില്ല . പാവപ്പെട്ട കാർഡ് ഉടമകൾക്ക്റേഷൻ വിഹിതം മുടങ്ങി പട്ടിണിയിലാണ്. ആയതിനാൽ വിതരണം സുഖകരമായി നടത്താൻ തൊഴിലാളികളുടെ ശമ്പളവും കൂലി കൂടുതലും ഉൾപ്പെടെ കൊടുക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.