ഒറ്റക്കൊമ്പൻ നാട്ടിൽ തന്നെ ; ഉറക്കം നഷ്ടപ്പെട്ട് മലയോര ഗ്രാമങ്ങൾ
Friday, July 5, 2024 1:28 AM IST
പയ്യാവൂർ: കാടിറങ്ങിയ കാട്ടാനയെ കൊണ്ട് പൊറുതിമുട്ടുകയാണ് പാടാംകവല,ആടാംപാറ, ചീത്തപ്പാറ, കന്മദപ്പാറ, ചന്ദനക്കാംപാറ ഗ്രാമങ്ങൾ. ഓരോ ദിവസവും അതിർത്തി ഗ്രാമങ്ങളിൽ നിന്ന് വീട് ഉപേക്ഷിച്ച് പലായനത്തിലാണ് മലയോര ജനത.

കഴിഞ്ഞ 15 വർഷത്തിലധികമായി തുടർച്ചയായി കാട്ടാനശല്യത്തിന്‍റെ പിടിയിലാണ് മലയോരം. ഓരോ രാത്രിയും പകലും തള്ളി നീക്കുന്നത് നെഞ്ചിടിപ്പോടെയാണ്. കാടിറങ്ങി വന്ന കാട്ടാനയേക്കാൾ ഇപ്പോൾ ഒരു മാസമായി ഉറക്കം കെടുത്തുന്നത് ഒരു ഒറ്റയാനാണ്. കൻമദപ്പാറയിൽ നിന്ന് തുരത്തിയാൽ പാടാംകവലയിലെത്തും വീണ്ടും തുരത്തിയാൽ ചീത്തപ്പാറയിലും ആടാംപാറയിലും എത്തും.

ഉളിക്കലിൽ കഴിഞ്ഞവർഷം ഒക്‌ടോബറിൽ ജോസ് എന്നയാളെ ചവിട്ടികൊന്ന ഒറ്റയാനാണ് പാടാംകവലയിലും പരിസരത്തും നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് പരക്കെയുള്ള സംസാരം.എല്ലാവരും ഭീതിയോടെയാണ് കഴിയുന്നത്. ഓരോദിവസവും ഓരോ ഭാഗത്ത് ഇറങ്ങുന്ന
ഒറ്റകൊമ്പൻ വാഴകൾ പരക്കെ നശിപ്പിക്കുകയാണ്. 80 ലക്ഷം ചെലവിട്ട് തൂക്കുവേലി സ്ഥാപിച്ചിട്ടും അതിന്‍റെ പ്രയോജനം പൂർണമായും എത്തിയിട്ടില്ല. ഇനി മഴ കഴിയും വരെ ഉരുൾപൊട്ടൽ ഭീതി മാത്രമല്ല, ആനയുടെ ചിന്നം വിളിയും കാതോർക്കണം. ഇതുകാരണം ഓരോ വീട്ടുകാരും സ്ഥലം ഉപേക്ഷിച്ച് പോവുകയാണ്. പ്രദേശത്തെ സ്വകാര്യവ്യക്തികളുടെ കാടാണ് ഒറ്റയാൻ താവളമാക്കുന്നത്.

ഒറ്റക്കൊമ്പനെ
തുരത്താൻ സത്വര
ഇടപെടൽ വേണമെന്ന്

പയ്യാവൂർ: കേരളത്തിന് മാതൃക ഒരുക്കികൊണ്ട് പയ്യാവൂർ പഞ്ചായത്തിന്‍റെ വനാതിർത്തിയിൽ സ്ഥാപിച്ച ആന വേലിക്കകത്ത് കുടുങ്ങിയ ഒറ്റക്കൊമ്പനെ തുരത്താൻ സത്വര ഇടപെടൽ വേണമെന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് സാജു സേവ്യർ ഫോറസ്റ്റ് ഓഫീസർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.