നാട്ടക്കല്ലിൽ പേപ്പട്ടി വിളയാട്ടം; മൂന്നുപേർക്ക് കടിയേറ്റു
Thursday, July 4, 2024 12:58 AM IST
വെള്ളരിക്കുണ്ട്: നാട്ടക്കൽ പ്രദേശത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി പേപ്പട്ടിയുടെ വിളയാട്ടം. മൂന്നുപേർക്ക് കടിയേറ്റു. തൊഴുത്തിൽ കെട്ടിയ പശുവിനെയും നിരവധി തെരുവുനായ്ക്കളെയും കടിച്ചു. ഒടുവിൽ നാട്ടുകാർ സംഘടിച്ച് പേപ്പട്ടിയെ തല്ലിക്കൊന്നു.

ചൊവ്വാഴ്ച സന്ധ്യകഴിഞ്ഞ് ഏഴുമണിയോടെയാണ് നായയുടെ പരാക്രമം തുടങ്ങിയത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ചീർക്കയത്തെ വീട്ടമ്മ ഷിജി (40) ക്കാണ് ആദ്യം കടിയേറ്റത്. പിന്നീട് നായ ഓടിയ വഴിയിലുണ്ടായിരുന്ന നാട്ടക്കൽ കുന്നിലെ കുറുവാട്ട് വീട്ടിൽ ചന്ദ്രൻ (50), നാട്ടക്കൽ പോസ്റ്റ്‌ ഓഫീസിനടുത്ത് താമസിക്കുന്ന കോളത്തൂർ രാഗേഷ് (32) എന്നിവർക്കും കടിയേറ്റു. കാവിപ്പുര അപ്പച്ചന്‍റെ തൊഴുത്തിൽ കെട്ടിയ പശുവിനെയും കടിച്ചു.

മലയോരത്തെ ആശുപത്രികളിൽ മതിയായ ചികിത്സാസൗകര്യമില്ലാത്തതിനാൽ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നല്കിയത്. തുടർന്നും കിലോമീറ്ററുകളോളം ഭീതി വിതച്ച് ഓടിയ നായയെ ഒടുവിൽ മോതിരക്കുന്നിൽ വച്ചാണ് നാട്ടുകാർ തല്ലിക്കൊന്നത്. പേപ്പട്ടി ഓടിയ വഴിയിൽ ഒട്ടേറെ തെരുവുനായ്ക്കൾക്ക് കടിയേറ്റതായി സംശയിക്കുന്നതിനാൽ നാട്ടുകാർ ആശങ്കയിലാണ്.

വെസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വർധിച്ചുവരുന്ന തെരുവ് നായ ശല്യത്തിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്.