താമരശേരി: വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസിന്‍റെ വീട് മന്ത്രി എ.കെ.ശശീന്ദ്രൻ സന്ദർശിച്ചു.ഷഹബാസിന്‍റെ മരണത്തിൽ മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു. തുടര്‍ നടപടികളില്‍ ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ ജില്ലയിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികൾക്കിടയിലെ സംഘർഷവും ലഹരിയുടെ ഉപയോഗവും വലിയ സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. കനത്ത ശിക്ഷ നടപടികളിലൂടെയും സാമൂഹിക ബോധവത്കരണത്തിലൂടെയും പരിഹാരം കാണണമെന്നും ഈ സാമൂഹിക വിപത്തിനെതിരെ ഒറ്റകെട്ടായി സമൂഹം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.