‘കല്ലായിപ്പുഴയിലെ ചെളിയും മണ്ണും നീക്കുന്ന നടപടികൾ ത്വരിതഗതിയിലാക്കണം’
Saturday, August 3, 2024 4:42 AM IST
കോഴിക്കോട്: കല്ലായി പുഴയിൽ അടിഞ്ഞ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനുള്ള ടെന്‍ഡറിന് സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഇറിഗേഷൻ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കാണ് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 11 കോടി രൂപക്ക് വെസ്റ്റ് കോസ്റ്റ് ഡ്രഡ്ജിംഗ് കമ്പനി നൽകിയ കുറഞ്ഞ ടെന്‍ഡറിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇറിഗേഷൻ ചീഫ് എന്‍ജിനിയർ ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ഇറിഗേഷൻ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.


പ്രവൃത്തി ആറ് തവണ ടെന്‍ഡര്‍ ചെയ്തതിനാൽ ഇതിലും മികച്ച ഓഫർ ലഭിക്കാനിടയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അധിക തുകയായ അഞ്ചുകോടി രൂപ അനുവദിക്കാൻ കോഴിക്കോട് നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ചെളിയും മണ്ണും കാരണം പുഴയിലെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.