കൊയിലാണ്ടി: ലീഗൽ മെട്രോളജി നടത്തുന്ന മീറ്റർ പരിശോധന ബുദ്ധിമുട്ടാകുന്നതായി പരാതി. ഓട്ടോറിക്ഷകളിലെ മീറ്റർ പരിശോധന യാത്രക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും പ്രയാസം സൃഷ്ടിക്കുന്നതായാണ് പരാതി. കൊയിലാണ്ടി താലൂക്കിലെ ഓട്ടോറിക്ഷകളുടെ മീറ്റർ പരിശോധന കൊയിലാണ്ടിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി മേൽപാലം, മുത്താന്പി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വച്ചാണ് പരിശോധന നടക്കുന്നത്.

ഒരു ദിവസം തെറ്റിയാൽ 2000 രൂപ ഫൈൻ അടക്കണം. മുത്തന്പി റോഡിലും മേൽപാലത്തിലും രാവിലെ മുതൽ ഓട്ടോകൾ പരിശോധനയ്ക്കായി നിർത്തിയിടുന്നതു കാരണം മറ്റ് വാഹനങ്ങൾക്ക് തടസം ഉണ്ടാവുന്നു. ഓട്ടോ ജീവനക്കാരും ഏറെ നേരം മീറ്റർ പരിശോധനക്കായി കാത്തിരിക്കേണ്ടി വരുന്നു. ഈ കാര്യം ലീഗൽ മെട്രോളജി വകുപ്പിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ചെങ്ങോട്ടുകാവ് മേൽപാലത്തിനടിയിലോ പന്തലായനി റോഡിലേക്കോ പരിശോധന മാറ്റിയാൽ ബുദ്ധിമുട്ട് പരിഹരിക്കാൻ സാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.