എടക്കര: അഗ്നിശമന സേനയുടെ ശ്രമം വിഫലമായി. പോത്തുകൽ വെളുന്പിയംപാത്ത് എസ്കവേറ്റർ കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് പാതിരിപ്പാടം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള എസ്കവേറ്ററിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായത്.

തുടർന്ന് നിലന്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സ്മിതിൻ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോഴേക്കും വാഹനത്തിൽ തീ പൂർണമായി പടർന്നിരുന്നു.